കണ്ണൂര്‍: വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാവ് പോലീസില്‍ പരാതി നല്കി. ഇരിട്ടി കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥി കല്ലുമുട്ടിയിലെ കെ.കെ.രമേശന്റെ മകന് സൗരവ് മാച്ചേരി (16) തന്തോട് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പിതാവ് രമേശന് ഇരിട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് അവസാന ദിവസത്തെ ആഘോഷമെന്ന നിലയില്‍ ഇരുപത്തിരണ്ടോളം കുട്ടികള്‍ പരസ്പരം ചായം പൂശി ആഹ്ലാദ പ്രകടനം നടത്തിയ ശേഷം ഷര്‍ട്ടിലും മുഖത്തും പുരണ്ട ചായം കഴുകിക്കളയുന്നതിനുവേണ്ടി വെള്ളക്കെട്ടില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം നടന്നത്.
കുട്ടികള്‍ പുഴയിലിറങ്ങിയത് കണ്ട് ഒരുനാട്ടുകാരന് പ്രിന്‍സിപ്പാളിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് സ്കൂളിലെ ഒരധ്യാപകന് പുഴക്കരയിലെത്തുമ്പോഴേക്കും അപകടം സംഭവിക്കുകയു ചെയ്തിരുന്നു. മറ്റ് അഞ്ചോളം കുട്ടികളും അപകടത്തില്‍ പെട്ടിരുന്നു. സ്കൂള്‍ വിട്ട് അരമണിക്കൂറിനുള്ളില്‍ നടന്ന സംഭവമായിട്ടും കുട്ടികളെ ആശുപത്രിയിലെത്തിക്കാനും മരിച്ച കുട്ടിയുടെ ഇന്‍ക്വിസ്റ്റ്, പോസ്റ്റ്മോര്‍ട്ടം, സ്കൂളില്‍ പൊതുദര്‍ശനം തുടങ്ങി ഒരുകാര്യത്തിലും സ്കൂള്‍ മേധാവികള്‍ തയ്യാറായിട്ടില്ല എന്നത് ക്രൂരവും ദുരൂഹവുമാണ്. കുട്ടികള്‍ ചായം പൂശിയതില്‍ പ്രകോപിതയായ പ്രിന്‍സിപ്പാള്‍ ഷര്‍ട്ടിലും മുഖത്തും പുരണ്ട ചായം സ്കൂള്‍ വാട്ടര്‍ ടാപ്പില്‍ കഴുകിക്കളയാന്‍ അനുവദിച്ചില്ല എന്നുമാത്രമല്ല, കുട്ടികളെ കൂട്ടത്തോടെ ആട്ടിപ്പുറത്താക്കുകയാണ് ചെയ്തത്.
സെന്റോഫിന് അഞ്ഞൂറ് രൂപ വീതം വാങ്ങിയെങ്കിലും ചായം പൂശി എന്ന നിസ്സാരകാര്യം പറഞ്ഞ് ഇത് റദ്ദാക്കുകയായിരുന്നു. ഇതില്‍ കുട്ടികള്‍ അസ്വസ്ഥരാകുകയും കൂട്ടമായി പുഴയോരത്തേക്ക് ചായം കഴുക്കളയാനായി പോകാന്‍ നിര്ന്ധിതരാകുകയും ചെയ്തതാണ് ഉത്തരം ദാരുണസംഭവം നടക്കാന്‍ കാരണമായത്. മേല്‍ സാഹചര്യത്തില്‍ സൗരവിന്റെ മരണത്തിനിടയാക്കിയ സംഭവത്തെ ക്കുറിച്ചും പ്രിന്‍സിപ്പാളിന്റെ ഭ്രാന്തന് നടപടികള്‍ക്കെതിരെയും സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രമേശന് പരാതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: