മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസംഗിച്ച വൈദ്യുതിമന്ത്രി എംഎം മണിക്കെതിരെ ബിജെപി പരാതി നല്കി. പ്രധാനമന്ത്രി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ കുഴപ്പമുള്ളത് കൊണ്ടാണെന്ന മണിയുടെ പരാമര്‍ശത്തിനെതിരെയാണ് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് ബിജെപി പരാതി നല്‍കിയിട്ടുള്ളത്. പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് മണിയുടെ മോദിക്കെതിരായ പരാമര്‍ശം.
വൈദ്യുതിമന്ത്രി എം.എം.മണിക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്കാന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. മനോനില നഷ്ടപ്പെട്ട അദ്ദേഹത്തെ കുതിരവട്ടത്തോ ഊളന്പാറയിലോ അഡ്മിറ്റ് ചെയ്യണം. സ്ഥലകാലബോധം ഇല്ലാതെ പെരുമാറുന്ന വ്യക്തിയെ മന്ത്രിയാക്കിയത് പിണറായി വിജയന് പറ്റിയ മറ്റൊരു വീഴ്ചയാണ്.
മന്ത്രിയാകുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന് രോഗലക്ഷണം ഉണ്ടായിരുന്നു. മൂന്നാര്‍ ദൗത്യം നടക്കുന്ന സമയത്ത് വി.എസിനെ അദ്ദേഹം അപമാനിച്ചു. വൈദ്യശാസ്ത്രത്തില്‍ ഇതിന് ഷീസോഫ്രീനിയ എന്നാണ് പറയുന്നത്. അദ്ദേഹം ഭരിക്കുന്ന വൈദ്യുതി വകുപ്പായതിനാല്‍ ഷോക്ക് ട്രീറ്റ്മെന്റിന് പണം നല്‍കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: