മുംബൈ: ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ ഗോവയിലെ വില്ല ലേലത്തില്‍ വിറ്റു. സിനിമാ താരവും ബിസിനസുകാരനുമായ സച്ചിന് ജോഷിയാണ് 73 കോടി രൂപ നല്കി ‘കിങ്ഫിഷര്‍ വില്ല’ ലേലത്തിലൂടെ സ്വന്തമാക്കിയത്. നിരവധി തവണ വില്ല ലേലത്തില്‍ വെച്ചെങ്കിലും ആരും വാങ്ങാനില്ലാത്തതിനെ തുടര്‍ന്ന് എസ്.ബി.ഐ കുറഞ്ഞ തുകയായ 73 കോടി രൂപ നിശ്ചയിക്കുകയായിരുന്നു.
ഗോവയിലെ കാന്‍ഡോലിം ബീച്ചിന് സമീപം കടലിന് അഭിമുഖമായി നില്ക്കുന്ന ആഡംബര വില്ലക്ക് 85.29 കോടി രൂപയാണ് ആദ്യ ലേലത്തില്‍ അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലേലത്തിന് ആരും എത്താത്തതിനാല്‍ ഡിസംബറില്‍ അടിസ്ഥാന ലേലത്തുക 81 കോടി രൂപയായി കുറച്ച് വീണ്ടും ലേലത്തിന് വെച്ചിരുന്നു. ഈ വിലക്കും വില്ല വിറ്റു പോയില്ല. തുടര്‍ന്ന് ലേലത്തുക കുറച്ച എസ്.ബി.എ 73 കോടി നിശ്ചയിക്കുകയായിരുന്നു.
എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് ഐ.ഡി.ബി.ഐ എന്നിവടയക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വായ്പാ ഇനത്തില്‍ നല്‍കാനുള്ള 9000 കോടി രൂപയും പലിശയും തിരിച്ചടക്കാതെയാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. വിജയ് മല്യയുടെ പേരിലുള്ള സ്വത്തുക്കള്‍ ബാങ്കുകള്‍ കണ്ടുകെട്ടിരുന്നു. ഈ വസ്തുവകകളുടെ ലേലമാണ് നടന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: