സ്വന്തം ലേഖകന്‍
ചാത്തന്നൂര്‍: ചാത്തന്നൂര്‍ കാരംകോട് സ്പിന്നിങ് മില്‍ മാനേജ്മെന്റിന്റയും മാറിമാറി വരുന്ന സര്‍ക്കാരിന്റെയും പിടിപ്പുകേട് കൊണ്ട് വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. നാല് മാസം പൂര്‍ണമായും, ഒന്നര മാസം ‘ാഗികമായും ലേ ഓഫില്‍ കിടക്കുകയായിരുന്ന മില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് വീണ്ടും പ്രവര്‍ത്തനം ആരം’ിച്ചത്.
270 തൊഴിലാളികള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ പലരും ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ശമ്പളത്തിന്റെ കാര്യത്തിലും മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തിലും കൃത്യത ഇല്ലാത്തത് തൊഴിലാളികളില്‍ പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാര്യമായ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ‘ാഗത്തുനിന്നും മാനേജ്മെന്റിന്റെ ‘ാഗത്തുനിന്നും ഉണ്ടാകാത്തത് മൂലം സ്പിന്നിങ് മില്‍ പൂര്‍ണമായും ഇല്ലാതായേക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.
1983 കാലഘട്ടത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഏകദേശം ആറുകോടി രൂപ കടമെടുത്ത് മില്ലിന് വേണ്ടി ‘ൂമിയും യന്ത്രസാമഗ്രികളും വാങ്ങി പ്രവര്‍ത്തനം ആരം’ിച്ചു. ദേശീയപാതയുടെ വികസനത്തിനായി കുറച്ചു’ൂമി കൊടുക്കേണ്ടിവന്നെങ്കിലും 22.33 ഏക്കര്‍’ൂമിയും മിഷണറീസും മെറ്റീരിയല്‍സുമാണ് മില്ലിന്റെ സ്ഥാവരജംഗമ വസ്തുക്കളായി ഉണ്ടായിരുന്നത്. അതില്‍ കടബാധ്യതയുടെയും കണ്‍സ്ട്രക്ഷന്‍ അക്കാദമി സ്ഥാപിക്കുമെന്ന പേരിലും 10 ഏക്കര്‍ ‘ൂമി പി.കെ.ഗുരുദാസന് മന്ത്രിയായിരിക്കുമ്പോള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിറ്റു കാശാക്കി. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ അക്കാദമി ചവറയിലേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമായ എന്‍ടിഡിസി 57 കോടി രൂപയാണ് ഈ മില്ലിനായി അനുവദിച്ചത്. അന്ന് ‘രണത്തില്‍ ഉണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ആ തുക ഒന്നടങ്കം വിഴുങ്ങുകയായിരുന്നു. എന്നാല്‍ പ്രതിഷേധത്തിന്റെയും, സമരത്തിന്റെയും ഒടുവില്‍ 15 കോടി രൂപ സ്പിന്നിങ് മില്ലിന്റെ പുനരുദ്ധാരണത്തിനായി യുഡിഎഫ് സര്‍ക്കാര്‍ തന്നെ മാറ്റിവയ്ക്കുകയായിരുന്നു. ആ തുക ഇപ്പോഴുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ശരിയായി വിനിയോഗിക്കുന്നില്ലെന്നാണ് ആക്ഷേപം. മുന്നൂറോളം തൊഴിലാളികള്‍ മൂന്ന് ഷിഫ്റ്റായാണ് തൊഴിലെടുക്കുന്നത്. ഇപ്പോള്‍ ഒരു ഷിഫ്റ്റ് മാത്രമേ ശരിയായി പ്രവര്‍ത്തിക്കുന്നുള്ളു.
പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ഇനത്തില്‍ ഒരു കോടി പത്തു ലക്ഷത്തോളം രൂപ കൊടുക്കാനുണ്ട്. ഈ വരുന്ന മെയ് മാസം 22 തൊഴിലാളികള്‍ പിരിഞ്ഞുപോകുന്നുണ്ട്.
ജില്ലാബാങ്കില്‍ നിന്നും കടമെടുത്ത രണ്ടര കോടി പലിശയും മുതലുമായി ഏകദേശം 25 കോടിയില്‍ എത്തിനില്‍ക്കുന്നു, പിഎഫില്‍ കുടിശിക മൂലം പെന്ഷന് പോലും തൊഴിലാളികള്‍ക്ക് കിട്ടാത്ത അവസ്ഥയിലാണ് മില്‍. മാറിമാറി ‘രിച്ചു മുടിച്ച സര്‍ക്കാരുകള്‍ സഹകരണമേഖലയെ സംരക്ഷിക്കാന്‍ എന്ന വ്യാജേന കോടികള്‍ മാറ്റിവയ്ക്കാറുണ്ടെങ്കിലും ഫലത്തില്‍ ഒന്നും നടക്കാറില്ല. രാത്രിയിലും പകലും ഒരുപോലെ പണിയെടുക്കേണ്ടിവരുന്ന തൊഴിലാളികള്‍ വേതനത്തിനും അനുകൂല്യങ്ങള്‍ക്കുമായി പ്രക്ഷോ’ത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: