പത്തനാപുരം: മലനാട്ടില്‍ വിളയുന്ന ചക്കയ്ക്ക് മറുനാട്ടില്‍ വന്‍ മാര്‍ക്കറ്റ്. ജില്ലയുടെ വിവിധ ‘ാഗങ്ങളില്‍ നിന്നും ദിനംപ്രതി നൂറുകണക്കിന് പ്ലാച്ചക്കകളാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
കേരളത്തില്‍ ചക്കയുടെ സീസണാകുന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും മൊത്തക്കച്ചവടക്കാരെത്തി കച്ചവടം ഉറപ്പിക്കുകയാണ് പതിവ്. ഉള്‍പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചക്കകള്‍ ദേശീയപാതയോരത്ത് എത്തിച്ച് തമിഴ്നാട്ടിലേക്ക് കയറ്റി അയക്കും. വരിക്ക ചക്കയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. നൂറുരൂപ വരെയാണ് ഒരു വരിക്കച്ചക്കയുടെ വില. എന്നാല്‍ തമിഴ്നാട്ടില്‍ എത്തുന്നതോടെ ചക്കയുടെ വില കുത്തനെ ഉയരും. ചക്കച്ചുളയ്ക്കാണ് അവിടെ വില. പഴുത്ത വരിയ്ക്കച്ചക്കയുടെ ചുളയൊന്നിന് ആറ് രൂപ മുതല്‍ എട്ടുരൂപ വരെയാണ് വില.
വരിക്ക, തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, കൂഴ എന്നിങ്ങനെ പല തരത്തിലുള്ള ചക്കകള്‍ കിഴക്കന്‍ മേഖലയില്‍ നിന്നും കയറ്റി അയക്കുന്നുണ്ട്. കറവൂര്‍, ചെമ്പനരുവി, അച്ചന്‍കോവില്‍, തെന്മല, ചാലിയക്കര, പാടം എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് ചക്കകള്‍ അധികവുമെത്തുന്നത്.
കഴിഞ്ഞ സീസണില്‍ കിഴക്കന്‍മേഖലയില്‍ നിന്നും വന്‍തോതില്‍ ചക്ക ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. ഇത്തവണ സീസണ് ആരം’ിച്ചപ്പോള് തന്നെ ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികള്‍ പറയുന്നു. വനമേഖലയില്‍നിന്നും ചക്കകള്‍ ശേഖരിച്ച് കൊണ്ട് വില്‍ക്കുന്ന മൊത്തക്കച്ചവടക്കാരും മേഖലയിലുണ്ട്.
വാഹനങ്ങളിലെത്തുന്നവരും വിനോദസഞ്ചാരികളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യക്കാരായുണ്ടെന്നതും ശ്രദ്ധേയമാണ്.”ക്ഷണക്രമം പാടേ മാറിയ മലയാളി ഇത്തരം ‘ക്ഷ്യവസ്തുക്കള്‍ ഉപേക്ഷിക്കുമ്പോള്‍ ഇവയുടെ ഗുണമറിഞ്ഞ മറുനാട്ടുകാര്‍ അവസരം പ്രയോജനപെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: