ശ്രീനഗര്‍: തന്ത്രപ്രധാനമായ ജമ്മു-കാശ്മീര്‍ ഹൈവേ തുടര്‍ച്ചയായ നാലാം ദിവസവും അടഞ്ഞു കിടന്നു. ജമ്മു മേഖലയിലെ റാമ്പന് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ഇതുവഴിയുളള ഗതാഗതം നിരോധിച്ചത്.
ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. കുറച്ചു ദിവസത്തേക്ക് ഇതു വഴി ഗതാഗതം അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കശ്മീര്‍ താഴ് വരയുടെ ജീവനാഡിയാണ് ജമ്മു-ശ്രീനഗര്‍ പാത. ഇവിടേക്ക് വേണ്ടുന്നതെല്ലാം ഇത് വഴിയാണ് എത്തുന്നത്. റാമ്പാന്‍ മുതല്‍ ബാനിഹാള്‍ വരെയുളള 38 കിലോമീറ്റര്‍ പാതയിലാണ് മണ്ണിടിച്ചില്‍ രൂക്ഷമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: