ആലപ്പുഴ: സ്വാശ്രയ കേരളം, സ്വാഭിമാന കേരളം എന്ന സന്ദേശമുയര്‍ത്തി ഹിന്ദു ഐക്യവേദി 14-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. ഹൈന്ദവ ഐക്യത്തിന്റെ കാഹളം മുഴക്കി ആയിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത.് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്‍ ഉള്‍ക്കരുത്ത് കൊണ്ടു ഹിന്ദുസമുഹം വെല്ലുവിളികള്‍ അതിജിവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശ വിരുദ്ധരുടെ വെല്ലുവിളികള്‍ ഇനിയും നേരിടേണ്ടതുണ്ട്. അവഗണനയുടെയും, അവഹേളനത്തിന്റെയും കാലം കഴിഞ്ഞു. ഇനി എതിര്‍പ്പിന്റെ കാലമാണ്. ദേശവിരുദ്ധരോടൊപ്പം കമ്മ്യുണിസ്റ്റുകളും, ചില മാധ്യമങ്ങളും ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ക്ക് ദേശീയ ഉണര്‍വിനെ തടയാനാവില്ല. അതിന്റെ തെളിവാണ് രാജ്യമെങ്ങും കാണുന്നത്. ദേശവിരുദ്ധരെ അവഗണിച്ച് ദേശീയതക്കനുകൂലമായ ചില നല്ല സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. പശുക്കളെ സംരക്ഷിക്കുക, അയോദ്ധ്യയില്‍ ക്ഷേത്രം പണിയുക, കാശ്മീരിന് പ്രതേക പദവി വേണ്ട എന്ന അഭിപ്രായം മുസ്ലീം വിഭാഗത്തില്‍ നിന്ന് തന്നെ ഉയര്‍ന്നത് ഇതിനുദാഹരണമാണ്. ഇത് ശുഭസുചകമാണെന്നും സേതുമാധവന് പറഞ്ഞു
പ്രശ്നങ്ങളും, വെല്ലുവിളികളും ഹൈന്ദവര്‍ ഒന്നിച്ചുനിന്ന് നേരിടും. ഹിന്ദുസമുഹത്തിനെതിരെ ഉയരുന്ന ഒരു വെല്ലുവിളിയും ഇനി ചോദ്യം ചെയ്യാതെ പോകരുതെന്ന സംഘ നിര്‍ദ്ദേശമാണ് ഹൈന്ദവ ഉണര്വിന് കാരണമായത്. ഹൈന്ദവ എകീകരണത്തെയും, ധര്‍മ്മത്തെയും അവഹേളിച്ച കമ്മ്യുണിസ്റ്റുകള്‍ ഇപ്പോള്‍ ഹൈന്ദവ ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ്. അധികാരം ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ് ഭരണാധികാരികളെന്നും സേതുമാധവന് പറഞ്ഞു.
ഇസ്ലാം മതത്തിന്റെ പേരില്‍ ചിലര്‍ ദേശീയത തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ക്ക് കമ്മ്യുണിസ്റ്റുകള്‍ കുടപിടിക്കുകയാണ്. ഹിന്ദു സംസ്ക്കാരത്തെ അവഹേളിക്കുന്നതാണ് മതേതരത്വമെന്ന് കരുതുന്നവര്‍ അധികാരത്തില്‍ വരുന്നത് അപകടകരമാണ്. ഇതിനെതിരെ ഹിന്ദുസമുഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല അദ്ധ്യക്ഷയായി. ഹിന്ദു ജാഗരണ്‍മഞ്ച് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത് മുഖ്യാതിഥിയായിരുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ. എസ്, ബിജു, കെ.പി. ഹരിദാസ്, ബ്രഹ്മചാരി ഭാര്‍ഗവറാം, ആര്.വി. ബാബു, സെക്രട്ടറി കെ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു. രാവിലെ സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ പതാക ഉയര്‍ത്തി.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദി തയ്യാറാക്കിയ ഹിന്ദുത്വം ഭീഷണിയുടെ മുള്‍മുനയില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പട്ടികജാതി പീഡനങ്ങള്‍, പട്ടിക വിഭാഗങ്ങളോട് സര്‍ക്കാര്‍ വഞ്ചന എന്നീ ലഘുപുസ്തകങ്ങളും നാരായണീയം ഗദ്യം, മരണാനന്തരക്രിയകളുടെ ശാസ്ത്രീയത എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു.
പ്രതിനിധി സമ്മേളനം ഇന്ന് ഉച്ചയ്ക്ക് സമാപിക്കും. വൈകിട്ട് മൂന്നിന് കളര്‍കോട് നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് പുന്നപ്ര കപ്പക്കടയില്‍ പൊതു സമ്മേളനം ശിവഗിരി മഠം സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സീമാജാഗരണ്‍ മഞ്ച് സംയോജകന്‍ എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. കെ. പി. ശശികല ടീച്ചര്‍, സ്വാഗതസംഘം ചെയര്മാന് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: