ലക്നൗ: മായാവതിയുടെ ബിഎസ്പി സര്‍ക്കാര്‍ പഞ്ചസാര മില്ലുകള്‍ വില കുറച്ചു വിറ്റതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. 2007ലാണ് ഏറെ വിവാദമായ നടപടി.
അഴിമതിയില്‍ വിശദമായ അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ സിബിഐ അന്വേഷണത്തിനും മടിക്കില്ല, ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാര്‍ വസ്തുക്കള്‍ വിലകുറച്ച് വില്ക്കാന് ആര്‍ക്കും അവകാശമില്ല. ഒരു സാഹചര്യത്തിലും ഇവ ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന 21 പഞ്ചസാര മില്ലുകളാണ് മായവതി സര്‍ക്കാര്‍ വിറ്റത്. ഇതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. 2012ല്‍ അന്നത്തെ ബിഎസ്പി സര്‍ക്കാര്‍ ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു.
പഞ്ചസാര മില്ലുകളുടെ വില്‍പ്പനയില്‍ സര്‍ക്കാരിന് 1179.84 കോടിയുടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തിയിരുന്നു. പഞ്ചസാര മില്ലിന്റെ സ്ഥലവും കെട്ടിടവും വില കുറച്ചാണ് വിറ്റതെന്നും ഈ ഇടപാടിന് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: