ന്യൂദല്‍ഹി: ഭീകരവാദ വിഷയത്തില്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേഷ്യയിലെ ഒരു രാജ്യത്തിന്റെ മാനസികാവസ്ഥ ഭീകരത പ്രോത്സാഹിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
1971ലെ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു മോദിയുടെ പരാമര്‍ശം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും പരിപാടിയില്‍ സംബന്ധിച്ചു.
മേഖലയുടെ ഒന്നാകെയുള്ള വികസനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യക്കൊപ്പം അയല്‍രാജ്യങ്ങളും വികസനത്തിന്റെ പാതയിലേക്ക് കുതിക്കണം. എന്നാല്‍ ഈ കാഴ്ചപ്പാടിന് വിരുദ്ധമായ മാനസികാവസ്ഥ ദക്ഷിണേഷ്യയിലുണ്ട്. അവരുടെ ലക്ഷ്യം ഭീകരത വ്യാപിപ്പിക്കുകയാണ്.
മനുഷ്യത്വത്തേക്കാള്‍ വലുതാണ് ഭീകരതയെന്നും നിര്‍മാണത്തെക്കാള്‍ നല്ലത് നശീകരണമാണെന്നും ആ രാജ്യത്തിന്റെ നയങ്ങള്‍ രൂപീകരിക്കുന്നവര്‍ ചിന്തിക്കുന്നു. മേഖലയിലെ സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വികസനത്തിനും ഭീഷണിയാണവര്‍. മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: