ന്യൂദല്‍ഹി: കേരളത്തിലെ മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ ഇന്ന് മലയാളി സംഗമം നടക്കും. വൈകിട്ട് 5മണിക്ക് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടക്കുന്ന പരിപാടിയില്‍ ദല്‍ഹിയിലുള്ള മലയാളികള്‍ക്കൊപ്പം കണ്ണൂരില്‍ സിപിഎം കൊലക്കത്തിക്കിരയായ പ്രവര്‍ത്തകരുടെ കുടുംബങ്ങളും പങ്കെടുക്കും.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സെക്രട്ടറി ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ. പി രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സുപ്രീംകോടതി ബാര്‍ അസോസിയേഷന് സെക്രട്ടറി മോണിക്ക അറോറ, അഡ്വ. സുധീഷ്, പ്രഭാകരന് എന്നിവര്‍ പ്രസംഗിക്കും. ഇന്ന് രാവിലെ 10 മണിക്ക് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ യോഗക്ഷേമം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മാതൃസംഗമം പരിപാടിയുമുണ്ട്.
കണ്ണൂരില്‍ കൊല്ലപ്പെട്ട സന്തോഷിന്റെ മകള്‍ വിസ്മയ, പയ്യന്നൂരില്‍ കൊലചെയ്യപ്പെട്ട രാമചന്ദ്രന്റെ മക്കള്‍, പിണറായിയില്‍ കൊലചെയ്യപ്പെട്ട രമിതിന്റെ അമ്മയും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ഉത്തമന്റെ ഭാര്യയുമായ നാരായണി എന്നിവരുള്‍പ്പെടെ ഇരുപതോളം പേരാണ് കണ്ണൂരില്‍ നിന്ന് മാത്രം ദല്‍ഹിയിലെത്തിയത്. ഇന്നലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍സിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇവരുമായി കൂടിക്കാഴ്ച നടത്തി.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ദു:സ്ഥിതികള്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് പുതുഅറിവായി. ദേശീയതലത്തില്‍ മൂടിവെയ്ക്കപ്പെട്ട നേര്‍ചിത്രമാണ് കണ്ണൂരില്‍ നിന്ന് വന്നവരിലൂടെ അറിയാന്‍ സാധിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: