ലാഹോര്‍: പാക്കിസ്ഥാന് ബാറ്റ്സ്മാന് യൂനസ് ഖാന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മുന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുശേഷം അരങ്ങൊഴിയുകയാണെന്ന് യൂനസ് ഖാന് വ്യക്തമാക്കി.
നേരത്തെ പാക്കിസ്ഥാന് ടെസ്റ്റ് ക്യാപ്റ്റന്‍ മിസ്ബാ ഉള് ഹക്കും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു എല്ലാ കളിക്കാരും ഒരിക്കല്‍ വിരമിക്കണം. ഞാനും വിരമിക്കുകയാണ്. മറ്റു പാക്കിസ്ഥാന് കളിക്കാരെപോലെ തലയുയര്ത്തിപിടിച്ചാണ് രംഗം വിടുന്നത്. പാക്കിസ്ഥാനുവേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് യൂനസ് ഖാന് പറഞ്ഞു.
ശ്രീലങ്കക്കെതിരേയാണ് യൂനസ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 2000ല്‍ റാവല്‍പണ്ടിയിലെ അരങ്ങേറ്റ ടെസ്റ്റില്‍ യൂനസ് സെഞ്ചുറിയും കുറിച്ചു. പ്രകടനം മോശമായിനെ തുടര്‍ന്ന് 2002-03 സീസണില്‍ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ പരമ്പരക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. 2006 ല്‍ വീണ്ടും ടീമില്‍ തിരിച്ചെത്തി.
ടെസ്റ്റില്‍ ഒമ്പതിനായിരത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഏക പാക്ക് താരമാണ്. നിലവില്‍ യൂനസ് ഖാന് ടെസ്റ്റില്‍ 9977 റണ്‍സുണ്ട്. ഏകദിന ക്രിക്കറ്റില്‍ 295 മത്സരങ്ങളില്‍ നിന്ന് 7249 റണ്‍സ് നേടിയിട്ടുണ്ട്. 2015 ല്‍ യൂനസ് ഖാന് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: