കോഴിക്കോട്: സിപിഎം മ്യൂസിയത്തില്‍ മാത്രം അവശേഷിക്കുന്ന പാര്‍ട്ടിയായി മാറുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍റാവു പറഞ്ഞു. ബിജെപി കോഴിക്കോട്പാര്ലമെന്റ് മണ്ഡലംപ്രവര്ത്തകക ണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്. അധികാരത്തിന്റെ മത്ത് പിടിച്ച പാര്‍ട്ടി ജനവികാരത്തിന്റെ മഹാപ്രളയത്തില്‍ ഒലിച്ചുപോകും. ജനാധിപത്യമെന്നാല്‍ സിപിഎമ്മുകാര്‍ സിപിഎമ്മുകാര്‍ക്ക് വേണ്ടി സിപിഎമ്മുകാരാല്‍ നടത്തുന്ന ഭരണം എന്ന രീതിയില്‍ അധഃപതിച്ചിരിക്കുന്നു. അക്രമമില്ലെങ്കില് കമ്യൂണിസത്തിന് നിലനില്‍പ്പില്ല. അധികാരത്തിലേറുമ്പോഴും അധികാരം നഷ്ടപ്പെടുമ്പോഴും അക്രമമാണ് കമ്യൂണിസ്റ്റ് മാര്‍ഗ്ഗം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ നിരാലംബയായ ഒരമ്മയുടെ നിലവിളിയെ കേട്ടില്ലെന്ന് നടിക്കുകയാണ്. അധികാരത്തിനോ സ്ഥാനമാനങ്ങള്‍ നേടാനോ അല്ല, നീതിക്കുവേണ്ടിയാണ് ഒരു കുടുംബം നിരാഹാരസമരം അനുഷ്ഠിക്കുന്നത്. അവര്‍ക്ക് പിന്നില്‍ അജണ്ടയാരോപിച്ച് സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് അതിശയകരമാണ്. കേരളത്തില്‍ സ്ത്രീകളെയും ദരിദ്രരെയും പിന്നോക്കവിഭാഗങ്ങളെയും നിരന്തരമായി അക്രമിക്കുകയാണ്. ഒമ്പത് ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം കൊന്നു തള്ളിയത്. വികസനവും അക്രമവും ഒരുമിച്ചുപോകില്ല.
കേരളത്തിന് ഗള്‍ഫ് മേഖലയിലേക്ക് ജോലി തേടി പ്രവാസികളായതിന്റെ ചരിത്രമാണുണ്ടായിരുന്നതെങ്കില് ഇന്ന് ഐഎസ് റിക്രൂട്ട്മെന്റ് കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. ഇസ്ലാമിക ഭീകരതയെ സിപിഎം പിന്തുണക്കുകയാണ്.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നൂറുകണക്കിന് പദ്ധതികളാണ് മൂന്നു വര്‍ഷംകൊണ്ട് നടപ്പാക്കിയത്. പാവപ്പെട്ടവരെ സമുദ്ധരിക്കുന്ന പദ്ധതികളാണെല്ലാം. ഉത്തര്‍പ്രദേശിലടക്കമുള്ള സംസ്ഥാനങ്ങളിലെ വിജയം കേന്ദ്രസര്‍ക്കാറിനുള്ള ജനപിന്തുണയാണ് കാണിക്കുന്നത്. ചരിത്രപരമായ ജനവിധിയാണ് മാധ്യമ മാനേജര്‍മാരെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പണ്ഡിതരെയും ഞെട്ടിച്ചുകൊണ്ട് ഉണ്ടായിരിക്കുന്നത്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നികുതിഘടന ഏകീകരിച്ചുകൊണ്ട് ജിഎസ്ടി നികുതിരംഗത്ത് ചരിത്രപ്രധാനമായ വഴിത്തിരിവാകുകയാണ്. ഇതിലൂടെ ജിഡിപിയില്‍ വന്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കള്ളപ്പണത്തിനെതിരായ യുദ്ധം തുടരുക തന്നെ ചെയ്യും. പിന്നാക്ക വിഭാഗ കമ്മീഷന് നിയമപരമായ പദവി നല്‍കിയത് നിര്‍ണായക തീരുമാനമാണ്. പാവപ്പെട്ടവരില്ലാത്ത വികസിത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് മുന്നേറാനുള്ള അനുയോജ്യമായ സമയമാണിത്. കേരളത്തെ ബിജെപി ലക്ഷ്യം വെച്ചുകഴിഞ്ഞു. കേരളം, തമിഴ്നാട്, തെലുങ്കാന തുടങ്ങിയ തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.അദ്ദേഹം പറഞ്ഞു. ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, സംസ്ഥാന വക്താവ് പി. രഘുനാഥ്, അഹല്യ ശങ്കര്‍, മേഖലാ പ്രസിഡന്റ് വി.വി. രാജന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, പി. ബാലസോമന്‍ എന്നിവര്‍ സംസാരിച്ചു.
ഏഴു നിയോജകമണ്ഡലങ്ങളില്‍ നിന്നായി ബൂത്തുപരി ചുമതലയുള്ള പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: