മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കപ്പല്‍ച്ചാലില്‍ യന്ത്രം നിലച്ച് ഒഴുകി നടന്ന ടൂറിസ്റ്റ് ബോട്ടിനെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തി. ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം വിനോദ സഞ്ചാരികളുണ്ടായിരുന്നു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് സമീപത്തെ ആഴമേറിയ കപ്പല്‍ ചാലിലായിരുന്നു ബോട്ട്.
മറൈന്‍ ഡ്രൈവില്‍ നിന്ന് ബോട്ടില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയ മുവാറ്റുപുഴ വാളകം പഞ്ചായത്തിലെ കുടുംബ ശ്രീ പ്രവര്‍ത്തകരാണ് ബോട്ട് യന്ത്രം നിലച്ചതോടെ പരിഭ്രാന്തരായത്. നിലവിളി കേട്ട് മറ്റൊരു ബോട്ടിലെ ജീവനക്കാരാണ് കോസ്റ്റല്‍ പൊലീസിനെ വിവരമറിയിച്ചത്. കോസ്റ്റല്‍ എസ്.ഐ. റഹിമിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം മറ്റൊരു ബോട്ടിന്റെ സഹായത്തോടെ കെട്ടി വലിച്ച് കരക്കടുപ്പിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ നളിനാക്ഷന്,സുദര്ശന്,ജോഷി
ഗില്‍ബര്‍ട്ട് എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: