കരിമണ്ണൂര്‍: പന്നൂര് സെന്റ.് ജോണ്‍സ് യാക്കോബായ സിറിയന്‍ ചര്‍ച്ചില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ ഏറ്റുമുട്ടി.ആരാധന നിര്‍വ്വഹിക്കുന്നതിന് ഇരു വിഭാഗങ്ങള്‍ക്കുമായി പ്രത്യേകം സമയം ക്രമീകരിച്ച് നല്‍കിയിരുന്നു. ആര്‍ഡിഒയുടെ മദ്ധ്യസ്ഥ ചര്‍ച്ചയെത്തുടര്‍ന്നാണ് 2013 മുതല്‍ ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേക സമയം അനുവദിച്ച് നല്‍കിയിരുന്നത്. ഇതിനെ ചൊല്ലിയുണ്ടായ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
രാവിലെ 9.15 വരെയാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധനക്കായി സമയം അനുവദിച്ച് നല്‍കിയിട്ടുള്ളത്. ഇത് ഓര്‍ത്തഡോക്സ് വിഭാഗം ലംഘിച്ചതായി യാക്കോബായ വിഭാഗം ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ് യാക്കോബായ വിഭാഗത്തിലെ വികാരി എല്‍ദോസ് നീല നാല്, സഹവികാരി ഫാ. ബേസില്‍ ഞാനാ മറ്റത്തില്‍, ടി.എം ബേബി തെറ്റാലില്‍, തുടങ്ങിയവര്‍ തൊടുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. യാക്കോബായ വിഭാഗത്തിലെ എട്ട് പേര്‍ക്കെതിരെ കേസെടുത്തതായി കരിമണ്ണൂര്‍ പോലീസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: