തിരുവനന്തപുരം: കാസര്‍ഗോഡ് പോലീസ് മര്‍ദ്ദനത്തില്‍ മരിച്ച ഓട്ടോ തൊഴിലാളിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം (ബിഎംഎസ്) സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ്കുമാര്‍.
കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സന്ദീപ് പോലീസ് കസ്റ്റഡിയില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് മസ്ദൂര്‍ സംഘം ജില്ലാ ഘടകം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സന്ദീപിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ബിഎംഎസ് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ജില്ലാ വൈസ് പ്രസിഡന്റ് ജി.എസ്. ബാബു അധ്യക്ഷത വഹിച്ചു. നൂറുകണക്കിന് ഓട്ടോ തൊഴിലാളികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: