ശ്രീകണ്ഠപുരം: വന്‍കവര്‍ച്ച സംഘത്തിലെ പ്രധാനിയായ യുവാവിനെ ശ്രീകണ്ഠപുരം പോലിസ് അറസറ്റ് ചെയ്തു. നടുവില്‍ ടൗണില്‍ താമസക്കാരനും, ശ്രീകണ്ഠപുരം റബ്കോയിലെ താല്‍ക്കാലിക െ്രെഡവറുമായ പുതിയ കത്ത് ഷാഹിര്‍ (19)ആണ് പിടിയിലായത് ജില്ലക്കകത്തും പുറത്തും നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ഈ സംഘത്തില്‍പെട്ട നടുവില്‍ സ്വദേശി വാണയങ്കണ്ടി സുമേഷ് (27), വിളക്കന്നൂരിലെ പുലിയരക്കല്‍ വിജേഷ് (29) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ സൂചനയെ തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ വീട് വളഞ്ഞ് ഷാഹിറിനെ പിടികൂടിയത്. കുടിയാന്മല സ്റ്റേഷനില്‍ ചാര്‍ജ് ചെയ്ത വധശ്രമ കേസിലും, ശ്രീകണ്ഠപുരം പോലീസെടുത്ത പോക്സോ കേസിലും പ്രതിയായിരുന്നു ഷാഹിര്‍. പോക്സോ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ കോഴിക്കോട് സ്വദേശിയും കണ്ണൂരില്‍ താമസക്കാരനുമായ കുപ്രസിദ്ധ മോഷ്ടാവ് ജാബിറുമായുള്ള ബന്ധം വഴി മറ്റു കവര്‍ച്ചക്കാരുമായി സഹകരിച്ചാണ് മോഷണം തുടര്‍ന്നത്.
കോട്ടൂര്‍ റബ്കോയില്‍ താല്‍ക്കാലിക െ്രെഡവറായി ജോലിക്ക് കയറിയ ഷാഹിര്‍ അവിടെ പണം സുക്ഷിക്കുന്നത് കൃത്യമായി അറിഞ്ഞതിന് ശേഷം കഴിഞ്ഞ മാസം 28ന് വിജേഷ്, സുമേഷ് എന്നിവരോടൊപ്പം മേശവലിപ്പ് തകര്‍ത്ത് 80000 രൂപ മോഷ്ടിക്കുകയായിരുന്നു. കാര്‍ വാടകക്കെടുത്ത് കവര്‍ച്ച നടത്തല്‍ പതിവാക്കിയ സംഘം വിളക്കന്നൂരിലെ രാജമ്മയുടെ വിട്ടി ലും, കവര്‍ച്ച നടത്തിയിരുന്നു. കാറുകള്‍ നടുവില്‍ പോലിസ് കസ്റ്റഡിയിലെടുത്തു. നടുവില്‍ സ്വദേശി കൂടി ഈ സംഘത്തിലുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന്, അന്വേഷണം തുടരുകയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മക്കളടക്കമുള്ള സംഘ ആഡംബരജിവിതത്തിനാണ് കവര്‍ച്ച മുതല്‍ ഉപയോഗിക്കുന്നത്. ശ്രീകണ്ഠപുരം എസ്ഐഇ നാരായണന്, എഎസ്ഐ ഗംഗാധരന്, സിനിയര്‍ സി.പി.ഒ. കെ.വി.കുഞ്ഞിനാരായണന്, ജനാര്ദനന്, സിനിയര്‍ സിവില്‍ ഓഫിസര്‍ കെ.വി.കുഞ്ഞി നാരായണന്, ജനാര്ദനന്, സിവില്‍ ഓഫിസര്‍മാരായ ജയരാജ്, രവി എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: