ചെറുപുഴ: മലയോര ഹൈവേ കടന്നുപോകുന്ന ചെറുപുഴയില്‍ ആവിശ്യത്തിന് വീതി എടുക്കാതെ റോഡ് നിര്‍മ്മിക്കാന്‍ ഉള്ള ജനകീയ കമ്മിറ്റിയുടെ നിലപാടിന് എതിരെ വ്യാപക പ്രതിഷേധം. ചെറുപുഴ- തിരുമേനി റോഡില്‍ ചില കെട്ടിടങ്ങള്‍ പൊളിക്കാതെ ഈ പ്രദേശത്ത് റോഡിന്റെ വീതി കുറക്കാനാണ് ഇവരുടെ തീരുമാനം. ഈ തിരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപി ജനകീയ കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ജ്വല്ലറിയുടമയുടെ വാടകക്ക് കൊടുത്ത കെട്ടിടത്തെ സംരക്ഷിക്കാനാണ് ഇവിടെ മാത്രം റോഡിന്റെ വീതി കുറക്കാന്‍ നീക്കം നടക്കുന്നത്. മലയോരത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷന് ആണ് ഇവിടം. ഏത് സമയവും ഗതാഗത കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന ഇവിടെ റോഡിന് വീതി കൂട്ടണമെന്ന് വര്‍ഷങ്ങളായി ജനങ്ങളുടെ ആവശ്യമായിരുന്നു. തേര്‍ത്തല്ലി പോലുള്ള ചെറിയ ടൗണുകളില്‍ പോലും 14 മീറ്ററില്‍ അധികം വീതി വേണമെന്ന് ആവശ്യവുമായി ജനകീയ കമ്മിറ്റി മുന്നോട്ട് പേകുമ്പേഴാണ് മലയോരത്തെ ഏറ്റവും പ്രധാനപട്ടണമായ ചെറുപുഴയില്‍ റോഡ് നിര്‍മ്മാണം അട്ടിമറിക്കാന്‍ ചിലര്‍ കൂട്ട് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ചെറുപുഴയില്‍ കടകളുടെ വരാന്തയും മറ്റും പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ പൊളിച്ചുനീക്കിയ ചിലയിടങ്ങളില്‍ ഇപ്പോഴും 11 മീറ്റര്‍ വീതി മാത്രമേയുള്ളൂവെന്നാണ് ആക്ഷേപം. എന്നാല്‍ വരാന്ത പൊളിച്ചത് പ്രഹസനമാകുകയാണ്. റോഡ് കടന്നുപോകുന്ന പല സ്ഥലങ്ങളിലേയും കെട്ടിടങ്ങളും മറ്റും പൊളിച്ചാണ് സ്ഥലം ഏറ്റെടുത്തതെന്ന് മലയോര ഹൈവേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം കാറ്റില്‍പറത്തി ചിലരെ സഹായിക്കാനുള്ള ശ്രമമാണു നടക്കുന്നത്. നാടിന്റെ വികസനത്തിനു വേണ്ടി സാധാരണക്കാര്‍ പോലും സ്ഥലം വിട്ടുകൊടുത്തിരുന്നു. ഇവരുടെ ത്യാഗം പോലും കാണാന്‍ ചിലര്‍ തയാറാകുന്നില്ല. റോഡ് കടന്നുപോകുന്ന പ്രദേശങ്ങളില്‍ എല്ലാം തന്നെ 12 മീറ്റര്‍ വീതി വേണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: