മുംബൈ: മുംബൈയില്‍നിന്ന് പുറപ്പെട്ട എല്‍.ടി.ടി.കൊച്ചുവേളി എക്സ്പ്രസില്‍ മലയാളികള്‍ കവര്‍ച്ചയ്ക്കിരയായി. പാലക്കാട് സ്വദേശി വി. ബാലകൃഷ്ണന്, മുംബൈയില്‍നിന്നുള്ള ആര്. പ്രദീപ് എന്നിവര്‍ക്കാണ് 30 പവന് സ്വര്‍ണവും പണവും നഷ്ടപ്പെട്ടത്.
ഇരുവരുടെ കുടുംബങ്ങളും ഒരേ കോച്ചിലായിരുന്നു യാത്രചെയ്തിരുന്നത്. ആഭരണങ്ങളും പണവും മാത്രമെടുത്തശേഷം ബാഗുപേക്ഷിച്ച് മോഷ്ടാവ് കടന്നുകളയുകയായിരുന്നു.ഏപ്രില്‍ നാലിന് വൈകീട്ട് സെക്കന്‍ഡ് എ.സി.കോച്ചായ എ ഒന്നിലായിരുന്നു ചെങ്ങന്നൂര്‍ വെണ്മണി സ്വദേശി പ്രദീപും, ബാലകൃഷ്ണനും യാത്ര ചെയത്. പുലര്‍ച്ചയോടെയാണ് ഇവര്‍ സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പ്രദീപിന്റെ 15 പവനോളം സ്വര്‍ണാഭരണങ്ങളും 6000 രൂപയും നഷ്ടപ്പെട്ടു. ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും 14 പവനോളം ആഭരണങ്ങളും ഇരുപതിനായിരത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്.
ആഭരണങ്ങള്‍ എടുത്തശേഷം മോഷ്ടാവ് ബാഗ് ഉപേക്ഷിച്ചു. മുംബൈ ഗോരഗാവില് മകനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു പാലക്കാട് കോട്ടായി മന്നാട്ടില്‍ വീട്ടില്‍ ബാലകൃഷ്ണനും ഭാര്യയും. ഉഡുപ്പി സ്റ്റേഷനിലാണ് ഇവര്‍ പരാതിനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: