ന്യൂദല്‍ഹി: കശ്മീരില്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തില്‍ മൂന്ന് വിഘടനവാദികള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ വിഘടനവാദികളുടെ ആഹ്വാനമുണ്ടായിരുന്നു. എന്നാല്‍ ജനങ്ങള്‍ ഇത് അവഗണിച്ചതോടെയാണ് അവര്‍ അക്രമം പുറത്തെടുത്തത്.
നൂറ് കണക്കിന് വിഘടനവാദികള്‍ പക്കേര്പോരയിലെ പോളിംഗ് ബൂത്ത് ആക്രമിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും തെരഞ്ഞെടുപ്പ് സാമഗ്രികളും നശിപ്പിച്ചു. ഉദ്യോഗസ്ഥരും അക്രമത്തിനിരയായി. ഒരു ബസ്സിനും തീയിട്ടു. ഇത് തടയാനെത്തിയ സുരക്ഷാ സേനയെ കല്ലും പെട്രോള്‍ ബോംബുകളുമായി ആക്രമിക്കുകയായിരുന്നു. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അക്രമം അവസാനിപ്പിച്ചില്ല. ഇതോടെയാണ് സൈന്യം തിരിച്ചടിക്കുകയും മൂന്ന് പേര് കൊല്ലപ്പെടുകയും ചെയ്തത്.
പോളിംഗ് തടസ്സപ്പെടുത്തുന്നതിന് നിരവധി സ്ഥലങ്ങളില്‍ ആക്രമണമുണ്ടായി. സുരക്ഷാ സേനക്കെതിരെ തുടര്‍ച്ചയായി കല്ലേറും നടന്നു. ചദൂരയിലെ രണ്ട് പോളിംഗ് ബൂത്തുകള്‍ രൂക്ഷമായ കല്ലേറ് കാരണം ഉദ്യോഗസ്ഥര്‍ ഒഴിവാക്കി. ശ്രീനഗര്‍, ബുധ്ഗാം, ഗന്ദേര്‍ബാല്‍ എന്നീ മൂന്ന് ജില്ലകളിലായി പതിനഞ്ചോളം സ്ഥലങ്ങളിലാണ് കല്ലേറ് അക്രമം അരങ്ങേറിയത്. ഏതാനും ദിവസം മുന്‍പ് ബുധ്ഗാമില്‍ സുരക്ഷാ സേനയെ ആക്രമിച്ച മൂന്ന് വിഘടനവാദികള്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷമുണ്ടാക്കി വോട്ടുചെയ്യുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനാണ് വിഘടനവാദികള്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: