തിരുവനന്തപുരം: പോലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. സംസ്ഥാനത്തിനു തണലാകേണ്ടവര്‍ താണ്ഡവമാടുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും അധികാരത്തിലെത്തിയാല്‍ സ്വന്തക്കാര്‍ക്ക് കസേര ഉറപ്പാക്കുകയാണ് ചിലരുടെ പ്രാഥമിക ലക്ഷ്യമെന്നും ജേക്കബ് തോമസ് തുറന്നടിച്ചു.
അഴിമതിയുടെ നിര്‍വചനം ഓരോ ദിവസവും മാറികൊണ്ടിരിക്കുന്നു. ബജറ്റ് വില്‍പ്പന അഴിമതിയല്ലെന്ന് പറയുന്നു. ഇനി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുമോയെന്ന ചോദ്യത്തിന് തിരുവന്തപുരത്തുനിന്ന് താന്‍ ഏറെ അകലെയാണെന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നിര്‍ബന്ധിത അവധിയില്‍ വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം ആദ്യമായാണ് ജേക്കബ് തോമസ് ഇത്ര രൂക്ഷമായ ഭാഷയില്‍ പരസ്യപ്രതികരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: