പാറ്റ്ന: കൊള്ള സംഘത്തെ ട്രെയിനില്‍ കയറാന്‍ സഹായിച്ച ഡല്‍ഹി -പാറ്റ്ന രാജധാനി എക്സ്പ്രസിലെ കോച്ച് അറ്റന്‍ഡര്‍ പൊലീസ് പിടിയില്‍.
ട്രെയിനിലെ A4, B1, B2 കോച്ചുകളിലാണ് സംഘം മോഷണംനടത്തിയത്. സ്യൂട്ട്കേസുകള്‍ നഷ്ടപ്പെട്ടതായി നാലുപേരുടെപരാതി ലഭിച്ചിട്ടുണ്ട്. ട്രെയിനില്‍ നില്ക്കാന് അറ്റന്‍ഡര്‍ നിയമവിരുദ്ധമായി അനുവദിച്ച മൂന്നു പേരാണ് ഇതു ചെയ്തതെന്നും പരാതിക്കാര്‍ റെയില്‍വേ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കൊള്ളസംഘം മര്‍ദ്ദിച്ചതായും പരാതിക്കാര്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് ഫോഴ്സിലെ എസ്കോര്‍ട്ട് ഇന്‍ചാര്‍ജായ എ.എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. മോഷണശ്രമം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട എസ്കോര്‍ട്ട് സംഘത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും പാറ്റ്ന റെയില്‍വേ പൊലീസ് അറിയിച്ചു.
ബിഹാര്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ റെയില്‍വേ പൊലീസിന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു നിര്‍ദ്ദേശം നല്കി. ഔദ്യോഗിക അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: