ന്യൂദല്‍ഹി: ഇസ്ലാമിലെ വിവാഹമോചന രീതിയായ മുത്തലാക്കിനെതിരെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി രംഗത്ത്. മൂന്ന് തവണ തലാക്ക് ചൊല്ലുന്നത് വിവാഹമോചനം ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സല്‍മ മുത്തലാക്കിനെ പിന്തുണക്കുന്ന മതപുരോഹിതരെയും വിമര്‍ശിച്ചു. പുരോഹിതരെ ആശ്രയിക്കുന്നതിന് പകരം ഖുറാന് മനസ്സിരുത്തി വായിക്കുകയാണ് സ്ത്രീകള്‍ ചെയ്യേണ്ടത്.
ഖുറാനില്‍ ഇത്തരം നിയമമില്ല. സ്ത്രീകള്‍ പുരോഹിതര്‍ പറയുന്നത് പിന്തുടരുകയാണ്. ഇതൊഴിവാക്കി ഖുറാന് വായിച്ച് മനസിലാക്കുകയാണ് ചെയ്യേണ്ടത്. സ്ത്രീകള്‍ക്ക് അവരുടെ ചോദ്യത്തിനുള്ള ഉത്തരം ഖുറാനില്‍ കണ്ടെത്താന്‍ സാധിക്കും. ഖുറാനും ഹദീസും അറിയാത്തവരെ തെറ്റിദ്ധരിപ്പിക്കുകയാണ് പുരോഹിതര്‍ ചെയ്യുന്നത്. സല്‍മ ചൂണ്ടിക്കാട്ടി.
മുത്തലാക്ക് നിരോധിക്കാനാവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ സാഹചര്യത്തിലാണ് സല്‍മ നിലപാട് വ്യക്തമാക്കിയത്. മുത്തലാക്ക് ഭരണഘടനാ വിരുദ്ധമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇതിനെ വ്യക്തിനിയമ ബോര്‍ഡ് ചോദ്യം ചെയ്യുന്നു. വിശ്വാസത്തിന്റെ കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
മുത്തലാക്ക് നിരോധിക്കാനാവശ്യപ്പെട്ട് നിരവധി മുസ്ലിം വനിതകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: