നിര്വികല്പസമാധിക്കും ശ്രീരാമചന്ദ്രനെ നേരില്‍ കണ്ടതിനുശേഷം അമ്മയ്ക്ക് പരാശക്തിയായ ദേവി ലളിതാംബികയുടെ ദര്‍ശനമുണ്ടായി. ഇതാണ് അമ്മയുടെ അത്യത്ഭുതകരമായ അനുഭവം. അമ്മ പരാശക്തിയും, വിശ്വവ്യാപകിയും ഈശ്വരിയുമാണെന്നുള്ള കാര്യം സാക്ഷാത്കരിച്ചത് ഈ അനുഭവത്തോടെയാണ്.
തീവ്രതപസ്സിനും ധര്‍മ്മാനുഷ്ഠാനത്തിനും ഗൃഹം അമ്മയ്ക്ക് വേദി നല്കി. കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ ഉറച്ചുനിന്നുകൊണ്ടാണല്ലൊ അമ്മ യോഗമാര്‍ഗ്ഗത്തിന്റെ ഉന്നതശിഖരമായ നിര്വ്വികല്പസമാധി പ്രാപ്തമാക്കിയത്. ഗൃഹസ്ഥാശ്രമത്തിലൂടെയും ഈശ്വരസാക്ഷാത്കാരം സാദ്ധ്യമാണെന്നു അമ്മ ഇങ്ങനെ തെളിയിച്ചു. മംഗലാപുരത്തെ അമ്മയെ ദര്‍ശിക്കാന്‍ സമീപസ്ഥലങ്ങളില്‍ നിന്നെല്ലാം ജനങ്ങള്‍ വരുവാന്‍ തുടങ്ങി. ഭാരതത്തിന്റെ ആര്ഷസംസ്കാരത്തെപറ്റിയും ഗൃഹസ്ഥാശ്രമത്തിന്റെ ഉന്നതമായ ആദര്ശത്തെപറ്റിയും അമ്മ അവരോട് തന്റെ മധുരമായ ശബ്ദത്തില്‍ സംസാരിച്ചു. ഭജനഗാനങ്ങള്‍ എങ്ങനെ പാടണമെന്ന് അമ്മയുടെ സ്വതസിദ്ധമായ ശൈലിയില്‍ അവരെ പഠിപ്പിച്ചു. അമ്മയുടെ ഭജന പ്രഭാഷണം കേട്ടിട്ട് അവരിലെ ഈശ്വരഭക്തി വളരുകയും ആനന്ദത്തിലാറാടുകയും ചെയ്തു.
അവസരം കിട്ടുമ്പോഴെല്ലാം മാതാപിതാകളോടും, അദ്ധ്യാപകരോടും എങ്ങിനെ അനുസരണയോടെ പെരുമാറണമെന്ന് ബാലികമാരെ അമ്മപഠിപ്പിച്ചു. പരിശുദ്ധിയും, ഭാവശുദ്ധിയുമാണ് യഥാര്‍ത്ഥ മൂല്യങ്ങള്‍. അമ്മയുടെ അളവറ്റ സ്നേഹത്താല്‍ അവരെല്ലാം പരിശുദ്ധ ജീവിതം നയിക്കാന്‍ തീരുമാനിച്ചു.
ഒരു ദിവസം വൈകുന്നേരം 5 മണിക്ക് ഒരു ഭജന്‍ സഘടിപ്പിച്ചിരുന്നു. അടുത്തുള്ള സ്ഥലങ്ങളില്‍ നിന്നും ഭക്തന്മാര് വന്നിരുന്നു. അമ്മയുടെ ഗൃഹത്തിന്റെ മുകളിലെ നീളമുള്ള വരാന്ത നിറഞ്ഞു. പരാശക്തിയെ പ്രകീത്തിച്ച് ഭജന പാടാന്‍ തുടങ്ങിയപ്പോള്‍ അമ്മ മഹാഭാവത്തില്‍ സമാധിയില്‍ ലയിച്ചു. കണ്ണുകള്‍ തുറന്നിരുന്നു. കൃഷ്ണമണികള്‍ ദൃശ്യമായിരുന്നില്ല. പെട്ടെന്ന് ഒരു ഇടിമിന്നലുപോലെ അമ്മ താഴെയുള്ള അടുക്കളയിലേക്ക് ധൃതിയില്‍ പോയി. അവിടെ അമ്മയുടെ തേജസ്സുകൊണ്ട് ആ പരിസരമാകെ പ്രകാശം പരന്നു. അമ്മ വളരെ സൂഷ്മതയോടെ അടുക്കളയിലെ സാധനങ്ങള്‍ എടുക്കുവാനും, തീ കത്തിച്ച് പാചകം ചെയ്യാനും തുടങ്ങി.
വൃത്തിയുള്ള ഒരു പ്ലെയിറ്റില്‍ തയ്യാറാക്കിയ ഉപ്പുമാവും, ഒരു ഗ്ലാസ്സ് പാലും തയ്യാറാക്കി വരാന്തയില്‍ വിശ്രമിക്കുന്ന ഭഗവാന്റെ അടുത്തെത്തി. ഭഗവാന് അത്ഭുതപ്പെട്ടു.. അമ്മ അപ്പോള്‍ സാപേക്ഷബോധമണ്ഡലത്തിനപ്പുറമാണെന്നു അദ്ദേഹത്തിനു മനസ്സിലായി. ആ അവസ്ഥയിലും അമ്മയുടെ പ്രവൃത്തികള്‍ എല്ലാം വളരെ സാധാരണമായിരുന്നു.
ഭക്ഷണം കഴിച്ചശേഷം ഭഗവാന് കൈകഴുകാന്‍ സഹായിക്കുകയും, കൈതുടക്കാന്‍ ടവല്‍ കൊടുക്കുകയും ചെയ്തു. ഭഗവാന് പിന്നീടാണ് ഇതിനെപ്പറ്റി പറഞ്ഞത്. അന്നു വൈകുന്നേരം ഒരു ഗ്ലാസ് പാലുമാത്രം മതിയെന്നും വേറൊന്നും ആവശ്യമില്ലെന്നും അമ്മയോട് പറഞ്ഞിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു വിശപ്പുതോനിനി. ഉപ്പുമാവു കഴിച്ചാല്‍ നന്നായിരിക്കുമെന്നും തോന്നി. പക്ഷെ അമ്മ ഭജനയിലാണെന്നതുകൊണ്ട് അദ്ദേഹം ആ വിചാരം മാറ്റിവെച്ചു. പക്ഷേ ആ ബോധാതീതാവസ്ഥയിലും അമ്മ തന്റെ കര്‍ത്തവ്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയില്ല. അമ്മയുടെ മഹിമയേറിയ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അമ്മ സ്വന്തം പതിയോടുള്ള കര്‍ത്തവ്യത്തില്‍ വീഴ്ചവരുത്തിയിട്ടില്ല.
സല്സംഗത്തിനുവന്ന ഭക്തജനങ്ങളോട് അമ്മ ഭാരതീയ സ്ത്രീകള്‍ ശക്തിസ്വരൂപിണിയായ ദിവ്യമാതാവിന്റെ പ്രകടരൂപങ്ങളാണെന്ന് പറഞ്ഞിരുന്നു. ഗൃഹജോലികളില്‍ എര്‍പ്പെടുമ്പോഴും ഈശ്വരനാമം ജപിക്കണമെന്ന് അവരോട് അമ്മ ഉപദേശിച്ചു. ഈശ്വരകൃപകൊണ്ട് പരിശുദ്ധമായ ആനന്ദം അപ്പോള്‍ അനുഭവിക്കാന്‍ കഴിയുമെന്നു ആ പ്രവൃത്തികള്‍ തെറ്റുകൂടാതാകുമെന്നും അമ്മ അവരെ പറഞ്ഞു മനസ്സിലാക്കി. അമ്മയുടെ ശക്തി അതിപ്രബലമാണ്. ഭര്‍ത്താവിനെയും, കുട്ടികളെയും പരിചരിക്കുമ്പോള്‍ ഈ ബോധം മനസ്സിലുണ്ടാകണമെന്ന് അമ്മ പറഞ്ഞു.
(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ.എന്‍.കെ. നമ്പൂതിരി 9446323355)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: