കോട്ടയം: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. ഷട്ടര്‍ തുറക്കുന്നതോടെ കോട്ടയം ഉള്‍പ്പെടുന്ന കായല്‍ മേഖലകളില്‍ ഓരുവെളളം എത്തും. ഈ വര്‍ഷം താമസിച്ചാണ് ഷട്ടര്തുറക്കുന്നത്. കൊയ്ത്ത് താമസിച്ചതാണ് ഇതിന് കാരണം. കുട്ടനാട്ടില്‍ കൊയ്ത്ത് പൂര്‍ത്തിയായെങ്കിലും കോട്ടയം മേഖലയില്‍ പൂര്‍ത്തിയായിട്ടില്ല. ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നടന്ന ആലോചനായോഗത്തില്‍ ഇക്കാര്യം കര്‍ഷക പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അംഗീകരിച്ചില്ല. 2 ലോക്കുകള്‍ ഉള്‍പ്പെടെ 58 ഷട്ടറുകളാണ് തുറക്കുന്നത്.
ഷട്ടര്‍ തുറക്കുമ്പോള്‍ വരുന്ന കായല്‍ജലം കുടിവെള്ള സോത്രസ്സുകളില്‍ കലരുമോയെന്ന ആശങ്കയുണ്ട്. അപ്പര്‍ കുട്ടനാടന്‍ മേഖലയിലാണ് കൂടുതല്‍ ആശങ്ക. ഉപ്പുവെള്ളം കയറാതിരിക്കാന്‍ ഓരുമുട്ടുകളില്ലാത്തതാണ് പ്രശ്നം. വേനലില്‍ അപ്പര്‍ കുട്ടനാട് ജലത്തിനായി ബുദ്ധിമുട്ടുന്നുണ്ട്. വല്ലപ്പോഴും എത്തുന്ന പൈപ്പുവെളളം മാത്രമാണ് ആശ്രയം. ഉപ്പുവെളളം കൂടി എത്തിയാല്‍ ഇപ്പോള്‍ ലഭിക്കുന്ന വെളളം പോലും കിട്ടാത്ത അവസ്ഥവരും. കുടിവെളള വിതരണത്തിന് ബദല്‍സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: