കുടമാളൂര്‍: കടുത്ത വേനലിനെ തുടര്‍ന്ന് കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ കുഴല്പ്പൊട്ടി വെള്ളം റോഡിലൂടെ പരന്നൊഴുകുന്നു.കുടമാളൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനിലാണ് സംഭവം. ഈ പ്രദേശമാകെ ജനങ്ങള്‍ കുടിവെള്ളം ലഭിക്കാതെ വിലകൊടുത്തു വെള്ളം വാങ്ങുമ്പോഴാണ് ജല അതോറിട്ടിയുടെ വിതരണക്കുഴല്‍ പൊട്ടി വെള്ളം പാഴാകുന്നത്. കടുത്ത വേനലില്‍ പ്രദേശത്തെ കിണറുകളും ജലസ്രോതസ്സുകളുമെല്ലാം വറ്റിവരണ്ടു കഴിഞ്ഞു. ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് ഈ പ്രദേശത്ത് ജല അതോറിട്ടി വെള്ളം വിതരണം നടത്തിവരുന്നത്. ആവശ്യമായ ശക്തിയില്‍ വെള്ളം പമ്പു ചെയ്യാത്തതിനാല്‍ ഉയര്‍ന്ന ഭാഗങ്ങളില്‍ താമസിക്കുന്ന വീട്ടുകാര്‍ക്ക് വെള്ളം ലഭിക്കുന്നുമില്ല. ഇവര്‍ സ്വകാര്യ ഏജന്‍സികളില്‍നിന്നും വെള്ളം വിലകൊടുത്തു വാങ്ങുന്നു. ഈ അവസരത്തിലാണ് വെള്ളം പൊതുവഴിയിലൂടെ നിറഞ്ഞൊഴുകുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് ഇതിനു പിന്നില്‍ എന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: