മുഹമ്മ/അമ്പലപ്പുഴ: വിദേശമദ്യ വില്‍പ്പനശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പഴയകാട് സമരസമിതിയുടെ നേതൃത്വത്തില്‍ ജ്വാല തെളിയിച്ച് പ്രതിഷേധിച്ചു. പാതിരപ്പള്ളി ഉദയാസ്റ്റുഡിയോ ജങ്ഷന്, തീരദേശപാതയിലെ റാണി – പത്രോസ് ജങ്ഷന് എന്നിവിടങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര് അണിനിരന്നു.
ദേശീയപാതയോരത്ത് കലവൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് ഔട്ട് ലെറ്റ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് പഴയകാട് വാര്‍ഡിലേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ മാസം 23ന് വീട്ടമ്മമാരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം ആരംഭിച്ചത്. ഇപ്പോള്‍ വിദ്യാര്‍ത്ഥിനികളും നിരാഹാരസമരം തുടങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ പഴയകാട്ടില് മദ്യശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചതായി നവമാദ്ധ്യമങ്ങളിലൂടെ ചിലര്‍ പ്രചാരണം നടത്തിയതോട് നൂരുകണക്കിനാളുകളാണ് ഈ ഭാഗത്തേക്ക് നിത്യേന വന്നുകൊണ്ടിരിക്കുന്നത്.
ഇങ്ങനെ എത്തുന്ന ചിലര്‍ സമരപന്തലിലെ സ്ത്രീകളോട് മോശമായി പെരുമാറുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മണ്ണഞ്ചേരി പോലിസ് സമരകേന്ദ്രത്തില്‍ നിരിക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരത്തിന് പിന്തുണ നല്കി പ്രദേശത്തെ പ്രമുഖ സംഘടനകള്‍ രംഗത്തുണ്ട്.
ബിജെപി മാരാരിക്കുളം പഞ്ചായത്ത് കമ്മറ്റി, കോണ്‍ഗ്രസ് പാതിരപ്പള്ളി മണ്ഡലംകമ്മറ്റി, യൂത്ത് ലീഗ്, എസ്യുസിഐ, പ്രഭാതം സൗഹൃതസംഘം, ഉദയ വായനശാല, കാറ്റാടി വായനശാല, മാവേലിപുരം വായനശാല, പുരുഷസ്വയം സഹായസംഘങ്ങള്‍, കുടുംബശ്രീകള്‍ എന്നി സംഘടനകള്‍ സമരസമിതിക്ക് പിന്തുണയുമായി രംഗത്തുണ്ട്.
പ്രവര്‍ത്തനം തടഞ്ഞ്
ഹൈക്കോടതി ഉത്തരവ്
അമ്പലപ്പുഴ: കൊപ്പാറക്കടവില്‍ വിദേശ മദ്യ വില്പനശാല ആരംഭിക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ഇതിനെ തുടര്‍ന്ന് 40 ദിവസമായി സമരസമിതി നടത്തി വന്നിരുന്ന ജനകീയ സമരം അവസാനിപ്പിച്ചു. അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്ക് പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ ഉടമസ്ഥതയിലുള്ള വിദേശ മദ്യശാലയാണ് സുപ്രീംകോടതി ഉത്തരവ് മുന്‍നിര്‍ത്തി കൊപ്പാറക്കടവിലേക്ക് മാറ്റാന്‍ തീരുമാനിച്ചത് ഇതിനെതിരെ നാട്ടുകാര്‍ തുടക്കം മുതല്‍ ജനകീയ സമരസമിതി രൂപികരിച്ച് ശക്തമായ പ്രതിഷേധമാണ് ആരംഭിച്ചത്.
സമരത്തിന് പിന്തുണയറിയിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘനകളും സ്കൂള്‍ വിദ്യാര്‍ത്ഥികളും രംഗത്ത് വന്നിരുന്നു. ഇതിനിടയില്‍ കണ്‍സൂമര്‍ ഫെഡ് അധികൃതരും കെട്ടിട ഉടമയും വിദേശമദ്യശാല ആരംഭിക്കുവാന്‍ അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിനെ സമീപിച്ചെങ്കിലും പഞ്ചായത്തിന്റെ പരിധിയില്‍ ഒരിടത്തും മദ്യശാല ആരംഭിക്കാന്‍ അനുവദിക്കില്ലന്ന് പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു.
സമരം ശക്തമാകുന്നതിടെ ജനകീയ സമിതി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പ്രദേശത്ത് വിദേശമദ്യ വില്പനശാല ആരംഭിയ്ക്കുന്നത് തടഞ്ഞു കൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഇന്നലെ രാവിലെ പായസവിതരണത്തോടെ ജനകീയ സമിതി സമരം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: