തിരുവനന്തപുരം: പൊതുപ്രവര്‍ത്തകനായ കെ.എം. ഷാജഹാനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് അമ്മ എല്‍. തങ്കമ്മ നിരാഹാര സമരം ആരംഭിച്ചു. പ്രശാന്ത് നഗറിലെ സ്വന്തം വീടായ ഭാവനയിലാണ് സമരം ആരംഭിച്ചത്. ഷാജഹാനെ എത്രയും വേഗം വിട്ടയയ്ക്കണമെന്നാണ് ആവശ്യം. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മകനെ കള്ളക്കേസില്‍ കുടുക്കിയെന്നും അവര്‍ കുറ്റപ്പെടുത്തി.
സര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിച്ചതിന്റെ പ്രതികാരനടപടിയാണ് അറസ്റ്റെന്ന് തങ്കമ്മ ആരോപിച്ചു. ലാവ്ലിന് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഷാജഹാന് ശക്തമായ നിലപാടെടുത്തിരുന്നു. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ അമ്മ മഹിജയെയും ബന്ധുക്കളെയും കാണാനെത്തിയ ഷാജഹാനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: