ആലപ്പുഴ: ഹിന്ദു ഐക്യവേദി പതിന്നാലാം സംസ്ഥാന സമ്മേളനം ശക്തിപ്രകടനത്തോടെ സമാപിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. തുടര്‍ന്നു നടന്ന പൊതു സമ്മേളനം ശിവഗിരിമഠം സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു.
ഹിന്ദു സമൂഹം അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. ഉച്ചനീചത്വങ്ങള്‍ ഒഴിവാക്കി ഉള്‍ക്കരുത്തു നേടിയാല്‍ മാത്രമേ പുറത്തുനിന്നുള്ള വെല്ലുവിളികള്‍ അതിജീവിക്കാന്‍ കഴിയുകയുളളൂ. ആചാരങ്ങളും ആരാധനാ ക്രമങ്ങളും നിരവധിയുണ്ടെങ്കിലും അതിന്റേ പേരില്‍ പരസ്പരം കൊന്നൊടുക്കുന്ന പാരമ്പര്യം ഹിന്ദുവിനില്ല. എന്നാല്‍ ഏകദൈവത്തിന്റെ പേരില്‍ ആയിരങ്ങളെ കൊന്നു തള്ളുകയാണ് ചിലര്‍. ഹിന്ദുക്കള്‍ കരുത്തരായാല്‍ സമാധാനം പുലരും.
ഹൈന്ദവ ധര്മ്മത്തിന് യുക്തിയുടെ അടിത്തറയുണ്ട്. ധര്‍മ്മത്തെ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറേണ്ട ബാദ്ധ്യത ക്ഷേത്രങ്ങള്‍ക്കാണ്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുക്കള്‍ ഉണര്‍ന്നെണീക്കണം. ധര്‍മ്മമാണ് ഈശ്വരന്. ധാര്‍മ്മികത വളര്‍ത്തിയെടുത്ത് അടുത്ത തലമുറയ്ക്ക് കൈമാറണമെന്നും സ്വാമി പറഞ്ഞു.
അഖില ഭാരതീയ സീമാ ജാഗരണ്‍ മഞ്ച് സംയോജക് എ. ഗോപാലകൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല എന്നിവര്‍ പ്രഭാഷണം നടത്തി. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി.എന്‍. ജിനു സ്വാഗതവും ജോ. കണ്‍വീനര്‍ എസ്. വിനോദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: