ആലപ്പുഴ: ഹിന്ദു ശക്തമായി ഉയര്‍ത്തെഴുന്നേറ്റതോടെ വെല്ലുവിളികളെ നേരിടാന്‍ കഴിഞ്ഞതായി സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഘടിക്കുന്നത് അവനവന്റെ ആവശ്യം നേടിയെടുക്കുന്നതിനു വേണ്ടിയല്ല, സമജാത്തിന്റെ ആകെ ഉണര്വ്വിനുവേണ്ടിയാണ്. ഭാരതത്തിലെമ്പാടുമുള്ള മാറ്റത്തിന്റെ പ്രകടമായ രൂപം കേരളത്തിലും കണ്ടു തുടങ്ങി. ഹിന്ദുക്കള്‍ ശാക്തീകരിക്കണം, എങ്കില്‍ മാത്രമേ നാടിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ. മലപ്പുറം അടക്കമുള്ള തീരപ്രദേശങ്ങളില്‍ ഹിന്ദു ജനത പേരിനുപോലുമില്ലാത്ത ദുരവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രോത്സവങ്ങളില്‍ കാവിക്കൊടി കെട്ടാന്‍പോലും രാഷ്ട്രീയക്കാരുടെ അനുമതി തേടേണ്ട ഗതികേടിലാണ് ഹിന്ദു സമൂഹമെന്ന് സമ്മളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. പാര്‍ട്ടി അടിമത്വം പൊളിച്ചടുക്കണം. ചരിത്രത്തെയും പൈതൃകത്തെയും വളച്ചൊടിച്ച് ഹിന്ദുക്കളെ വഴിതെറ്റിക്കാനുള്ള ആസൂത്രിത നീക്കമാണ് സംഘടിത മതശക്തികള്‍ വളര്‍ത്തുന്നത്. ഇവരുടെ ധാര്‍ഷ്ട്യത്തിന് മറുപടി കൊടുക്കാനുള്ള സംഘടിത ശക്തിയാര്‍ജ്ജിക്കാന്‍ ഹിന്ദു സമൂഹത്തിന് കഴിയണമെന്നും അവര്‍ പറഞ്ഞു.
വിവിധ സാമുദായിക സംഘടനാ നേതാക്കളായ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, അഡ്വ. വി. പത്മനാഭന്, മണി എസ്. തിരുവല്ല, കെ.എന്‍. കൃഷ്ണന്‍കുട്ടി പണിക്കര്‍, കൈനകരി ജനാര്ദ്ദനന്, സന്തോഷ് ശാന്തി, ഉഷ പി. നമ്പൂതിരി, അഡ്വ. സതീശ്. പത്മനാഭന്, കെ.എല്‍. രവീന്ദ്രനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: