ചെന്നൈ: ആർ.കെ നഗറിൽ 12ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി. ഭരണ-പ്രതിപക്ഷ കക്ഷികൾ വോട്ടർമാർക്ക് സൗജന്യങ്ങളും പണവും നൽകുന്നതായി ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകിയിതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.
ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിെൻറ റിപ്പോർട്ടും കമ്മീഷന് നൽകിയിരുന്നു. വ്യാപക പണമൊഴുക്ക് പുറത്തായതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ ദൽഹിക്ക് വിളിപ്പിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ഡോ. രാജേഷ് ലഖാ നി, ചെലവ് നിരീക്ഷിക്കാൻ നിയോഗിച്ച വിക്രം ബത്ര എന്നിവരുമായാണ് കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഡോ. നസീം സേഥി ദൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉൾപ്പെടെ അഞ്ച് മന്ത്രി മാരുടെ പേരുകളിൽ ലക്ഷങ്ങൾ നൽകിയതിെൻറ രേഖകളാണ് നേരത്തെ പരിശോധനയിൽ കണ്ടെത്തിയത്. മണ്ഡലത്തിലെ 85 ശതമാനം പേർക്കും നാലായിരം രൂപ വീതം വിതരണം ചെയ്തതായാണ് വ്യക്തമാകുന്നതെന്ന് മുതിർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. മന്ത്രിയുടെ അടുപ്പക്കാരിൽ നിന്ന് അഞ്ചര കോടി രൂപയുടെ കണക്കിൽപെടാത്ത പണം പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യമന്ത്രി വിജയ്ഭാസ്ക്കറിന്റെയും നടന് ശരത്കുമാറിന്റെയും വീട്ടില്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ശശികല നേതൃത്വം നല്കുന്ന എഐഎഡിഎംകെ ഓരോ വോട്ടര്‍മാര്‍ക്കും 4000 രൂപ വീതം നല്‍കിയതായിട്ടാണ് ആരോപണം.
റെയ്ഡില്‍ പിടിച്ചെടുക്കപ്പെട്ട രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയിരുന്നു. ആര്‍കെ നഗറിലെ 2,24,145 വോട്ടര്‍മാരെ ലക്ഷ്യമിട്ട് 89.5 കോടി രൂപ ഏഴ് മന്ത്രിമാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തതായിട്ടുള്ള വിവരമാണ് പുറത്തായിരിക്കുന്നത്. അനധികൃത സ്ഥലംമാറ്റങ്ങളിലൂടെ നടന്ന അഴിമതിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായിട്ടുള്ള നിയമവിരുദ്ധ ബന്ധവും ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റിയിരുന്നു.
12ലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ആവശ്യപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ആരോപണവിധേയരായ ഏഴ് മന്ത്രിമാരെ അയോഗ്യരാക്കണമെന്നും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന് ആവശ്യപ്പെട്ടു. ശശികലയുടെ മരുമകന് ടിടിവി ദിനകരനാണ് ഇവിടെ ഡിഎംകെ സ്ഥാനാര്‍ത്ഥി
പ്രതികരിക്കാൻ ഇവിടെ എഴുതുക: