മലപ്പുറം: മലപ്പുറം കളക്ടറേറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര് പിടിയിലായി. മധുരയില്‍ നിന്ന് കേരള പോലീസാണ് ഇരുവരെയും പിടികൂടിയത് ബേസ്മൂവ്മെന്റ് തലവന്‍ എന്‍.അബൂബക്കറും എ.അബ്ദു റഹ്മാനുമാണ് പിടിയിലായത്. കൊല്ലം ചിറ്റൂര്‍ സ്ഫോടനങ്ങള്‍ നടത്തിയതും ഇവരാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
2016 നവംബറിലാണ് മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് സ്ഫോടനം നടക്കുന്നത്. വെടിമരുന്ന് നിറച്ച പ്രഷര്‍ കുക്കര്‍ വഴി ടൈമര്‍ ഉപയോഗിച്ചാണ് സ്ഫോടനമെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്നും ബേസ് മൂവ്മെന്റ് എന്ന് രേഖപ്പെടുത്തിയ പെട്ടി ലഭിച്ചിരുന്നു. 2016 ജൂണ്‍ 15നാണ് കൊല്ലം കളക്ട്രേറ്റ് പരിസരത്ത് സ്ഫോടനം നടക്കുന്നത്.
നിര്‍ത്തിയിട്ടിരുന്ന ജീപ്പിലായിരുന്നു സ്ഫോടനം. ഇവിടെയും ബേസ് മൂവ്മെന്റ് എന്ന പേരിലുളള പെട്ടി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: