കൊച്ചി: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന നാലും അഞ്ചും പ്രതികളായ പ്രവീണിന്റെയും ദിപിന്റെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്ന വരെ അറസ്റ്റ് പാടില്ല എന്നതിനാലാണിത്. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നല്കിയ പ്രോസിക്യൂഷന് ഇരുവരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി.
അതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതിയും നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പലുമായ ശക്തിവേലിന്റെ ഭാര്യ കോടതി അലക്ഷ്യ ഹര്‍ജി നല്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ അറസ്റ്റ് ചെയ്ത നടപടിയെത്തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ ശക്തിവേല്‍ ഉള്‍പ്പെടെയുള്ള മൂന്നുപ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു കോടതി വിധി പറയാനിരുന്നത്. ശക്തിവേലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് മറ്റു രണ്ട് പ്രതികളുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: