പത്തനാപുരം: വേനല്‍മഴയില്‍ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. മൈക്കാമൈന്‍, ചെമ്പനരുവി ,അച്ചന്‍കോവില്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ രാത്രി വീശിയടിച്ച കാറ്റില്‍ വനമേഖലയായ ഇവിടെ നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ തകര്‍ന്നു. ഗതാഗതവും വൈദ്യുതി ബന്ധവും നിലച്ചതോടെ ഈ പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പത്തനാപുരം, കോന്നി, പുനലൂര്‍ എന്നിവടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ച് മാറ്റല്‍ നടപടി തുടരുകയാണ്. തടിയുമായി എത്തിയ ലോറിയുടെ മുകളിലേക്ക് റബ്ബര്‍ പിഴുത് വീണു.
വിവിധ വകുപ്പുകള്‍ ഗതാഗത തടസം നീക്കാനും വൈദ്യുതി പുനസ്ഥാപിക്കാനുമായി കഴിഞ്ഞ രാത്രി മുതല്‍ ആരം’ിച്ച പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച വൈകിയും തുടരുകയാണ്. വൈകിട്ട് ഏഴ് മണിയോടെ ആരം’ിച്ച മഴ മൂന്ന് മണിക്കൂറിലധികം നീണ്ട നിന്നു. അലിമുക്ക് അച്ചന്‍കോവില്‍ അന്തര്‍സംസ്ഥാനപാതയില്‍ മരങ്ങള്‍ വീണാണ് ഗതാഗതം തടസ്സപ്പെട്ടത്.എസ്എഫ്സികെയിലെ റബ്ബര്‍ മരങ്ങളും ഒടിഞ്ഞ് വീണിട്ടുണ്ട്. മേഖലയില്‍ ശക്തമായ കാറ്റ് ചുഴറ്റിയടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
തിങ്കളാഴ്ച പ്രവര്‍ത്തനങ്ങള്‍ തുടരും. വൈകിട്ട് ഏഴ് മണിയോടെയാണ് കാറ്റിനെ തുടര്‍ന്ന് വൈദ്യുത തൂണുകള്‍ നിലംപതിച്ച് മിക്ക പ്രദേശത്തും വൈദ്യുതി—ഗതാഗത തടസമുണ്ടായി. ഫയര്‍ഫോഴ്സ് സംഘവും വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് മരങ്ങള്‍ നീക്കം ചെയ്തത്.
തലവൂര്‍ വടകോട് ചരുവിളവീട്ടില്‍ എസ്. രാധാക്യഷ്ണ പിളളയുടെ രണ്ടായിരത്തോളം ഏത്തവാഴകള്‍ കാറ്റില്‍ നിലംപൊത്തി. ശനിയാഴ്ച രാത്രി 7 മണിയോടെയാണ് മഴയ്ക്കൊപ്പം പ്രദേശത്ത് ശക്തമായ കാറ്റ് വീശീയടിച്ചത്. കുലച്ച് പാകമാകാന്‍ ഒരു മാസം മാത്രം വേണ്ടിയിരുന്ന ഏത്തവാഴകളാണ് കാറ്റില്‍ ഒടിച്ചു വീണത്. അധ്യാപകനായ രാധാക്യഷ്ണപിളള തലവൂര്‍ ക്ഷേത്രത്തിന് സമീപമുളള ഞാറയ്ക്കാട് ഏലായില്‍ പാട്ടത്തിനെടുത്ത ഏഴ് ഏക്കറിലാണ് വാഴക്ക്യഷി നടത്തിവന്നത്. ആകെ ക്യഷിചെയ്ത മൂവായിലത്തോളം വാഴയില്‍ രണ്ടായിരത്തോളം വാഴകള്‍ക്കും നാശം സം’വിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: