ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ പരിഹാസം. ജിഷ്ണു കേസില്‍ കുട്ടിയുടെ അമ്മ മഹിജ സമരം ചെയ്തിട്ട് ഡിജിപിയെ മാറ്റിയോ എന്ന് സുപ്രീംകോടതി ആരാഞ്ഞു. മഹിജ അഞ്ചുദിവസം നിരാഹാരസമരത്തിലായിരുന്നില്ലേ എന്നും ജസ്റ്റിസ് മദന്‍ ബി.ലോക്കുര്‍ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകരോട് ചോദിച്ചു.
പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനെ ചോദ്യംചെയ്ത് ഡിജിപി ടിപി സെന്‍കുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരിഹാസരൂപത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്.
കേസില്‍ വാദം തുടരുകയാണ്. ഇന്നുതന്നെ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. നേരത്തേ സെന്‍കുമാറിന്റെ അപ്പീല്‍ പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷന്മകര് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് നീട്ടി വയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സമയം ചോദിച്ചത്. അതേസമയം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ദല്ഹിയിലുണ്ടായിട്ടും എന്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കാത്തതെന്നു ചോദിച്ചുകൊണ്ടാണ് സുപ്രീം കോടതി ആവശ്യം തളളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: