കൊച്ചി: മുന്‍മന്ത്രി ഇ.പി. ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസിലെ മുഴുവന്‍ തുടര്‍നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് തുടരണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാം. അന്വേഷണ സാധ്യത ഇല്ലെങ്കില്‍ കേസ് എഴുതിത്തള്ളാനും കോടതി വിജിലന്‍സിന് അനുമതി നല്കി.
ഈ കേസില്‍ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കില്‍ അതു വിജിലന്‍സിന്റെ തീരുമാനം അനുസരിച്ച് മാത്രമാകുമെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ഏറ്റവുമൊടുവില്‍ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നത്.
നേരത്തെ കേസ് പരിഗണിച്ച കോടതി തുടരന്വേഷണത്തിന് താത്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. സ്റ്റേ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അനിശ്ചിതകാലത്തേക്ക് സ്റ്റേ ചെയ്തുകൊണ്ടുള്ള പുതിയ ഉത്തരവ് വന്നിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: