ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിന്റെ വധശിക്ഷ നടപ്പിലാക്കുമെന്ന് പാകിസ്താന്. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നിന്ന് പിടിയിലായ കുല്ഭൂഷണ് ഇന്ത്യയ്ക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്നാണ് പാകിസ്താന് ചുമത്തിയിട്ടുള്ള കുറ്റം. ഇറാനില്‍ നിന്ന് ബലോചിസ്താനിലെത്തിയ കുല്‍ഭൂഷണെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ ചാരനാണെന്നുമായിരുന്നു പാക് വാദം. മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ കുല്ഭൂഷണ് മുംബൈ സ്വദേശിയാണ്. എന്നാല്‍ റോയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണം തള്ളിക്കളഞ്ഞ കുല്ഭൂഷണ് സര്‍ക്കാരുമായി തനിയ്ക്ക് ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ പാകിസ്താന് കുല്‍ഭൂഷണിന്റെ കുറ്റസമ്മതമെന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിപ്പിച്ചിരുന്നു. ബലോചിസ്താനിലെ വിഘടനവാദികളെയും അതിക്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നതായിരുന്നു വീഡിയോയിലെ ഉള്ളടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: