പാട്ന: അഴിമതിക്കു പുതിയ വ്യാഖ്യനവുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. പാട്നക്കു സമീപം ലാലുവിന്റെ കുടുംബത്തിന് അറുപതു കോടി രൂപ വിലമതിക്കുന്ന ഭൂമിയുണ്ടെന്നും ഇവിടെ ബീഹാറിലെ ഏറ്റവും വലിയ മാള്‍ നിര്‍മിക്കുന്ന സംരംഭത്തില്‍ ഓഹരിയുണ്ടെന്നും ബിജെപി നേതാവ് സുശീല്‍ കതുമാര്‍ മോദി ആരോപിച്ചിരുന്നു.
950 കോടി രൂപയുടെ ക്രമക്കേട് ഈ ഭൂമിയിടപാടിലുണ്ടെന്നാണ് സുശീല്‍ കുമാര്‍ മോദി കുറ്റപ്പെടുത്തിയത്. എന്നാല്‍ പട്ടിണി കിടന്നു മരിക്കാതിരിക്കാനാണ് തന്റെ മക്കള്‍ ബിസിനസ് ചെയ്യുന്നത് എന്നാണ് ഇക്കാര്യത്തിലുള്ള ലാലുവിന്റെ മറുപടി.
രണ്ടേക്കര്‍ ഭൂമി തന്റെ കുടുംബത്തിന്റെതാണെന്ന് ലാലു സമ്മതിച്ചു. ഇവിടെ നിര്‍മ്മിക്കുന്ന മാളില്‍ 50 ശതമാനം അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാലുവിന്റെ ഭാര്യ രാബ്രി ദേവി, മക്കളായ തേജ് പ്രതാപ് യാദവ്, തേജ്വസി യാദവ് എന്നിവരാണ് ഓഹരി ഉടമകള്‍. 50 ശതമാനം ഓഹരി മാള്‍ നിര്‍മ്മിക്കുന്ന ബില്‍ഡര്‍ക്ക് അവകാശപ്പെട്ടതാണ്.
2005ല്‍ ലാലു റെയില്‍വേ മന്ത്രിയായിരിക്കെ വ്യവസായിയായ ഹാര്‍ഷ് കൊച്ചാര്‍ ഹോട്ടലുകള്‍ നിര്‍മിക്കാന്‍ റെയില്‍വേക്ക് നല്‍കിയതാണ് ഈ ഭൂമി.
ലാലുവിന്റെ അനുയായിയും എംപിയുമായിരുന്ന പ്രേം ഗുപ്ത ഈ ഭൂമി വാങ്ങുകയും 2008ല്‍ ലാലുവിന്റെ കുടുംബത്തിന് കൈമാറുകയുമാണ് ചെയ്തത്. പിന്നീട് ഇത് തേജ് പ്രതാപിനും തേജ്വസിക്കും ഇഷ്ടദാനമായി നല്‍കുകയായിരുന്നു. എന്നാല്‍ ഇടപാടുകളെല്ലാം നിയമപരമായിട്ടാണ് നടന്നിട്ടുള്ളതെന്ന് ലാലു പറഞ്ഞു.
ആരോപണം ലാലു പ്രസാദ് യാദവ് അംഗീകരിച്ച സാഹചര്യത്തില്‍ മന്ത്രിമാരായ തേജ് പ്രതാപിനും തേജ്വസിക്കും എതിരെ മുഖ്യമന്ത്രി നിതീഷ്കുമാര്‍ നടപടി സ്വീകരിക്കണമെന്ന് സുശീല്‍ മോദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: