ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിന്റെ വധശിക്ഷ നടപ്പാക്കിയാല്‍ അതിനെ ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. വധശിക്ഷ നടപ്പാക്കിയാല്‍ അത് സാമാന്യനീതിയുടെ ലംഘനമാകുമെന്നും ഇന്ത്യ വ്യക്തമാക്കി. പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്തിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്.
ചാരവൃത്തിയിലേര്‍പ്പെട്ടെന്ന് ആരോപിച്ച് കുല്‍ഭൂഷണെ പാക്ക് കോടതി വധശിക്ഷയ്ക്ക് വിധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഏജന്റാണ് കുല്ഭൂഷണ് എന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. പാക്കിസ്ഥാനില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എത്തിയതാണെന്ന് കുല്ഭൂഷണ് യാദവ് മജിസ്ട്രേട്ടിനു മുന്നില്‍ കുറ്റസമ്മതം നടത്തിയതായി പാക്കിസ്ഥാന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ യാദവ് ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥനാണെന്നും രഹസ്യാന്വേഷണ ഏജന്‍സിയുമായി ഒരു ബന്ധവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഇറാനില്‍നിന്ന് എത്തിയ യാദവിനെ ബലൂചിസ്ഥാനില്‍ നിന്ന് പിടികൂടുകയായിരുന്നുവെന്ന് പാക്കിസ്ഥാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: