ആലപ്പുഴ: കര്‍ഷക രോഷം ശക്തമായ സാഹചര്യത്തില്‍ നെല്ലു സംഭരണം കാര്യക്ഷമമാക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ ഇടപെടല്‍. കുട്ടനാട്ടില്‍ കര്‍ഷക ഹര്‍ത്താല്‍ വരെ നടത്തിയതോടയാണ് വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത പാടശഖേരസമതി പ്രതിനിധികളുടെയും മില്ലുടമകളുടെയും യോഗത്തിലാണ് നെല്ലു സംഭരണത്തിന് ധാരണയായത്.
കെട്ടികിടക്കുന്ന നെല്ല്, നെല്ല് വിപണന ഓഫീസര്‍മാര്‍, കര്‍ഷക പ്രതിനിധികള്‍, സപ്ലൈകോ പ്രതിനിധികള്‍, മില്ലുടമ പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാിധ്യത്തില്‍ പരിശോധന നടത്തും. നെല്ലു സംഭരണത്തിന് മില്ലുടമകള്‍ ആവശ്യപ്പെടുന്ന അധിക കിഴിവ് മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള നിര്‍ദ്ദേശം കൃഷി വകുപ്പ് സര്‍ക്കാരിനു സമര്‍പ്പിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായ നടപടി എടുക്കുമെന്ന പ്രന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അഭിപ്രായമാണ് സമവായം സാദ്ധ്യമാക്കിയത്.
ഇത് പ്രകാരം വിവിധ കേന്ദ്രങ്ങളില്‍ കെട്ടികിടക്കുന്ന നെല്ല് രണ്ടു മൂന്ന് ദിവസത്തിനകം തന്നെ സംഭരിക്കാന്‍ ധാരണയായി. ചമ്പക്കുളം, നെടുമുടി കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖര സമിതികളില്‍ നിന്നാണ് നെല്ല് സംഭരണം സംബന്ധിച്ച് കൂടുതല്‍ പരാതിയുര്‍ന്നത്. മില്ലുകാര്‍ സ്ഥലത്തെത്തി നെല്ല് പരിശോധിക്കുന്നതിനു മുമ്പേ ക്വിന്റലിന് 15 മുതല്‍ 20 കിലോ ഗ്രാം വരെ കിഴിവ് ആവശ്യപ്പെടുന്നുവെന്നായിരുന്നു പ്രധാന പരാതി.
പല പാടശേഖരങ്ങളിലും കൊയ്ത്തുകഴിഞ്ഞ് ദിവസങ്ങളായെങ്കിലും 10 മുതല്‍ 20 ലോഡ് വരെ നെല്ല് കെട്ടികിടക്കുതായാണ് പരാതി. മില്ലുടമകള്‍ നേരിട്ടുവരാതെ പ്രതിനിധികളെയാണ് അയക്കുതെും കര്‍ഷകര്‍ പരാതിപ്പെട്ടു. ഇടനിലക്കാര്‍ ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കരുതെും മില്ലുടമകള്‍ കര്‍ഷകരുമായി സഹകരിച്ചു പോകണമെും അഭിപ്രായമുയര്‍ന്നു.
എന്നാല്‍ കിഴിവ് സംബന്ധിച്ച് മോശമായ പ്രചരണമാണ് നടക്കുതെന്ന് മില്ലുടമ പ്രതിനിധികള്‍ പറഞ്ഞു. സംഭരണത്തിന് 73 മില്ലുകള്‍ ഉണ്ടായിയിരുന്ന സ്ഥാനത്തിപ്പോള്‍ 63 മില്ലുകളാണുള്ളത്. അതിന്റെ ഭാരം അവര്‍ക്കുണ്ടായിട്ടുണ്ട്. സംഭരിക്കുന്ന നെല്ലിന് അത്രയും തുകയ്ക്കുള്ള രസീത് നല്‍കുന്നതിനുള്ള സംവിധാനം താമസിയാതെ സിവില്‍ സപ്ലൈസ് കോര്പ്പേറേഷന് ഏര്‍പ്പെടുത്തുമെന്ന് കോര്പറേഷന് മാനേജര്‍ വ്യക്തമാക്കി. എഫ്സിഐയുടെ ഗുണപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഭരണം. ഗുണമേന്മ മാനദണ്ഡം പാലിക്കാത്ത സ്ഥലങ്ങളിലാണ് കിഴിവ് കുടുതല്‍ വരുന്നതെും മാനേജര്‍ രഘുനാഥന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: