കൊട്ടാരക്കര : ഏനാത്ത് ബെയ്ലി പാലം ശരവേഗത്തില്‍ പൂര്‍ത്തിയാക്കിയ സൈന്യത്തിനും കേന്ദ്രസര്‍ക്കാരിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം. 36 മണിക്കൂര്‍ കൊണ്ട് പാലം പൂര്‍ത്തിയാക്കിയ സൈന്യത്തിന് അഭിവാദ്യം എന്നു പറഞ്ഞാണ് ബെയ്ലി പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചത്.
ഏനാത്ത് പാലം ചെറിയ കാലയളവിനുള്ളില്‍ എന്തുകൊണ്ട് അപകടാവസ്ഥയിലായി എന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബലക്ഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കും. ബെയ്ലി പാലനിര്‍മ്മാണത്തിന് പൊതുമരാമത്ത് വകൂപ്പും, എം.പി മാരും, കേന്ദ്രസര്‍ക്കാരും കൂട്ടായ പ്രവര്‍ത്തനമാണ് നടത്തിയത്. കേന്ദ്ര ഉപരിതല ഗതാഗത, പ്രതിരോധ മന്ത്രാലയങ്ങളും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത്. നാട്ടുകാരനായ ഉപസൈനിക മേധാവിയെ പ്രത്യേകം അഭിന്ദിക്കുകയാണ് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി ജി. സുധാകരന് അധ്യക്ഷനായിരുന്നു. എംപിമാരും എംഎല്‍എമാരും കൊല്ലം, പത്തനംതിട്ട ഭാഗങ്ങളിലെ ജനപ്രതിനിധികളും പങ്കെടുത്തു.
ആവേശ പെരുമഴയിലായിരുന്നു പാലത്തിന്റെ സമര്‍പ്പണ ചടങ്ങുകള്‍. നാട് ഒന്നാകെ ഒഴുകിയെത്തി. 54.9 മീറ്റര്‍ നീളത്തിലും 3.2 മീറ്റര്‍ വീതിയിലും പാലം തീര്‍ക്കാന്‍ 50 സൈനികരാണ് 36 മണിക്കൂര്‍ പരിശ്രമിച്ചത്. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 84 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത്. സൈന്യത്തിന്് പ്രത്യേക ഉപഹാരങ്ങളും കൈമാറി. കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടര്‍ പി.കെ.സതീഷ്, ചീഫ് എഞ്ചിനീയര്‍ പി.കെ. സുന്ദരന്‍. പാങ്ങോട് സൈനിക ക്യാമ്പിലെ മൈക്കില്‍ എ.ജെ. ഫെര്‍ണ്ടാണ്ടസ്, കേണല്‍ നീരജ് മാത്തൂര്‍, കേണല്‍ അനുഷ് കോശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: