ചേര്‍ത്തല: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തുറന്നു തുടങ്ങി. വെച്ചൂര്‍ ഭാഗത്തെ എമര്‍ജന്‍സി അടക്കം 20 ഷട്ടറുകള്‍ ഇന്നലെ ഉയര്‍ത്തി. ബണ്ടില്‍ 62 ഷട്ടറുകളാണ് ആകെയുള്ളത്. നാല് ദിവസം കൊണ്ട് മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. മുന്‍കാലങ്ങളില്‍ മാര്‍ച്ച് പകുതിയോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്. മഴയുടെ ലഭ്യതക്കുറവും ഉപ്പിന്റെ കാഠിന്യവും കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളിലെ കൊയ്ത്ത് പൂര്‍ത്തിയാകാത്തതുമാണ് ഷട്ടര്‍ തുറക്കല്‍ വൈകുന്നതിന് കാരണമായത്. ഷട്ടറുകള്കുട്ടനാടന് മേഖലയിലെ മാലിന്യപ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ ഓര് വെള്ളം കയറ്റി മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിനും ജലാശയങ്ങള്‍ ശുചീകരിക്കുന്നതിനും ഇത് കാരണമായി മാറും. ഷട്ടറുകള്‍ അടഞ്ഞുകിടന്നിരുന്നത് മൂലം വേമ്പനാട്ട് കായലില്‍ മാലിന്യം നിറയുകയതും മത്സ്യസമ്പത്തിന് വ്യാപകമായി നാശം നേരിടുകയും ചെയ്തിരുന്നു. മൂന്നാം ഘട്ടത്തോട് അനുബന്ധിച്ച് 30 ഷട്ടറുകളാണ് പുതുതായി സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ജോലികള്‍ അവസാനഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: