ഗുരുവായൂര്‍: അവധിക്കാലമായതോടെ ഗുരുവായൂരില്‍ തിരക്കേറി. മധ്യവേനലവധിക്ക് പുറമെ, വിവാഹമുഹൂര്‍ത്തങ്ങളും ധാരാളമായി. ഇക്കഴിഞ്ഞ ഞായറാഴ്ച്ച 127 വിവാഹങ്ങളും 864 കുട്ടികള്‍ക്കായുള്ള ചോറൂണും ക്ഷേത്ര സന്നിധിയില്‍ നടന്നു. തിരക്ക് കൂടിയത് വഴിപാടിനങ്ങളിലും വര്ധനയ്ക്കിടയായി. 11 ലക്ഷം രൂപ തുലാഭാരമിനത്തിലും പാല്‍പ്പായസ വഴിപാടിനത്തില്‍ 3,40,000 രൂപയും ലഭിച്ചു. ഇനി രണ്ട് മാസക്കാലം ഈ തിരക്ക് തുടരും.
ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷുക്കണി ദര്‍ശനം വെള്ളിയാഴ്ച്ച രാവിലെ 2.30 മുതല്‍ 3.30 വരെയാണെന്ന് അഡ്മിനിസ്ട്രേറ്റര്‍ ഇറക്കിയ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വിഷുക്കണി സമയത്ത് പൂര്‍വ്വാധികം ഭക്തജനതിരക്കുണ്ടാകയാല് ദര്‍ശനത്തിന് വരുന്ന ഭക്ത ജനങ്ങള്‍ ദേവസ്വം ഉദ്യോഗസ്ഥരും ഡ്യൂട്ടി പോലീസുദ്യോഗസ്ഥരുമായും സഹകരിക്കണമെന്നും വാര്‍ത്താകുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: