എരുമേലി: സിപിഐ എല്‍ഡിഎഫിലെ ഘടകകക്ഷിയല്ലെന്ന് സിപിഎം. കഴിഞ്ഞ ദിവസം എരുമേലി പഞ്ചായത്ത് ഭരണം വന്‍ പരാജയമാണെന്ന്ചൂണ്ടിക്കാട്ടി സിപിഐ ആരോപണം ഉന്നയിച്ചിരുന്നു.ഇതിന് മറുപടിയായിട്ടാണ് സിപിഐ മുന്നണി ഘടകകക്ഷിയല്ലെന്ന പ്രസ്താവനയുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയത്.
പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യുകയും, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വരാതിരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഐ. വര്‍ഗ്ഗ വഞ്ചന നടത്തിയ ഒരു പാര്‍ട്ടിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കാന്‍ തയ്യാറാല്ലെന്നും നേതാക്കള്‍ പറഞ്ഞു. അഴിമതിക്കാരനായ ചെറുവള്ളി വാര്‍ഡിലെ അംഗം വി.പി സുഗതന് പഞ്ചായത്ത് വക കെട്ടിടത്തിലെ ഒരു മുറി ബിനാമി പേരില്‍ കൈയ്യടക്കിവച്ചിരിക്കുന്നത് കണ്ടെത്തിയതാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഇവര്‍ പറയുന്നു.
നേര്‍ച്ചപ്പാറയില്‍ മരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ സ്ഥലം പഞ്ചായത്ത് പുറംമ്പോക്ക് ഭൂമിയാകണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലേലത്തില്‍ പിടിച്ച പഞ്ചായത്ത് വക കടമുറികള്‍ മേപ്പണത്തിന് മറിച്ചു കൊടുത്തവര്‍ക്കെതിരെ നോട്ടീസ് അയച്ചു. ഒഴക്കനാട് കോളനി നിവാസികള്‍ക്ക് ഉടനെ പട്ടയം നല്‍കും.
ബസ്സ്റ്റാന്റിലെ അനൗണ്‍സ്മെന്റ് തര്‍ക്കം പരിഹരിക്കും. പരമ്പരാഗത കാനനപാത, പഞ്ചായത്തിലെ സിസിറ്റിവി സ്ഥാപിക്കല്‍, പഞ്ചിംഗ് സംവിധാനം എല്ലാം ശരിയാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കരിങ്കല്ലുംമൂഴിയില്‍ പഞ്ചായത്ത് ഫണ്ടും സ്വകാര്യവ്യക്തിയുടെ ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ച വിവാദമായ പാലം അഴിമതി അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അബ്ദുള്‍ കരീം, ഏരിയാ കമ്മറ്റിയംഗം കെ.സി ജോര്‍ജ്കുട്ടി, എരുമേലി, മുക്കൂട്ടുതറ ലോക്കല്‍ സെക്രട്ടറിമാരായ പി.കെ ബാബു, എം.വി ഗിരീഷ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: