കോട്ടയം: വിവിധ ചാര്‍ജ്ജ് വര്‍ദ്ധനകള്‍ കൊണ്ട് ഗതികേടിലായ ടൈല്‍സ്, സാനിട്ടറി വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ചരക്ക് ലോറി ഉടമകളുടെ നീക്കം.
ചരക്ക് ലോറികളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം 5000 രൂപയില്‍ നിന്ന് 12,000 രൂപയായി വര്‍ദ്ധിപ്പിച്ചുവെന്ന കാരണം പറഞ്ഞാണ് പ്രാദേശിക ചരക്ക് ലോറി ഉടമകള്‍ ട്രിപ്പ് ഒന്നിന് 1000 രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഭീഷണപ്പെടുത്തി പണം വാങ്ങുന്നത്. ചരക്കുമായി വരുന്ന ലോറികള്‍ ചരക്കിറക്കിയ ശേഷം കടയ്ക്ക്മുന്നില്‍ നിര്‍ത്തിയിട്ട് വഴി തടഞ്ഞാണ് ഭീഷണിപ്പെടുത്തല്‍. പണം നല്‍കിയില്ലെങ്കില്‍ ലോറി ഡ്രൈവര്‍മാര്‍ അസഭ്യം പറഞ്ഞും പണം വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.
ലോറി ഉടമകള്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി എന്നവകാശപ്പെട്ട് ഡ്രൈവര്‍മാരുടെ കൈയില്‍ കൊടുത്തു വിടുന്ന പേ സഌപ്പിലാണ് ട്രാന്‍സ്പോര്‍ട്ട് തുകക്ക് പുറമെ 1000 രൂപ കൂടി എഴുതിച്ചേര്‍ക്കുന്നത്. ഈ പേസഌപ്പ് യാതൊരു നിയമ സാധുതയുമില്ല. ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ്ജ് കൂട്ടിയതായി അറിയിപ്പ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ലോറി കൂലി വര്‍ദ്ധിപ്പിക്കുന്നത് ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ വര്‍ദ്ധനയുടെ പേരിലാണ്. 20 മുതല്‍ 25 ടണ്‍ വരെ കയറുന്ന ലോറികള്‍ക്ക് ആനുപാതികമായി 5000 മുതല്‍ 12,000 വരെയാണ് പ്രീമിയത്തിന്റെ വര്‍ദ്ധനവ്.ഈ വര്‍ദ്ധനവ് വച്ച് കണക്ക് കൂട്ടിയാല്‍ 365 ദിവസം 250 ലോഡ് ഓടിയാല്‍ 12,500 രൂപ ഭാഗിച്ചാല്പോലും ലോഡൊന്നിന് 48 രൂപ വര്‍ദ്ധിപ്പിക്കേണ്ടതിനു പകരമാണ് 1000 രൂപ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ലോറി സമരം വന്നപ്പോള്‍ ചരക്ക് നീക്കം ചെയ്യാന്‍ കഴിയാതെ തുറമുഖത്ത് കെട്ടിക്കിടന്നതിനാല്‍ 750 രൂപ മുതല്‍ 5000 രൂപ വരെ ലോറി ഉടമകള്‍ തുറമുഖത്ത് അടക്കേണ്ടതുണ്ട്. ഈ തുക വ്യാപാരികളില്‍ നിന്നും ഈടാക്കാനുള്ള ശ്രമമാണ് ലോറി ഉടമകള്‍ നടത്തുന്നുവെന്നാണ് ആക്ഷേപം.അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍നിന്നും സാധനങ്ങള്‍ എടുത്താല്‍ അത് കടകളിലെത്തിച്ചു തരുന്നതിന്റെ ഉത്തരവാദിത്തം കമ്പനിക്കായിരുന്നു.രണ്ടു വര്‍ഷമായി ഈ രീതിക്ക് മാറ്റം വന്നു.മെറ്റീരിയല്‍ തുറമുഖം വരെ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തമേ കമ്പനിക്കുള്ളു.അവിടെ നിന്നും കടകളിലെത്തിക്കുന്നത് ചരക്ക് ലോറി ഉടമകളാണ്.
ഗുജറാത്തില്‍ നിന്നും കേരളത്തിലേക്ക് കപ്പല്‍മാര്‍ഗ്ഗം കൊണ്ടുവരുന്ന ടൈല്‍സ്,സാനിട്ടറി ഉല്‍പ്പന്നങ്ങളുടെ കൊച്ചി തുറമുഖം വരെയുള്ള പ്രൈവറ്റ് ചാര്‍ജ്ജ് യാതൊരു അറിപ്പുമില്ലാതെ 50000 രൂപയില്‍ നിന്ന് 60000മായി വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് ലോറി ഉടമകളുടെ പണം പിരിവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: