നെടുങ്കണ്ടം: കല്ലാര്‍ പാലം ഉദ്ഘാടനത്തിന് തയ്യാറാകുമ്പോള്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം വിവാദത്തില്‍. ഏഴര മീറ്റര്‍ വീതിയുള്ള പാലത്തിന്റെ അപ്രോച്ച് റോഡിന് പത്തുമീറ്റര്‍ വീതി ഉണ്ടെന്നു പറയുന്നു.
എന്നാല്‍ നിലവിലുള്ള റോഡിന്റെ വീതി എത്രയെന്നോ അതിരുകള്‍ ഏതെന്നോ പൊതുമരാമത്ത് അധികൃതര്‍ക്ക് അറിയില്ല. പാലത്തിനോട് ചേര്‍ന്നുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കാണിക്കവഞ്ചിയും പടിക്കെട്ടുകളും മൂടിപ്പോകുന്ന തരത്തില്‍ ഓടയും സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കുന്നത് ക്ഷേത്ര വിശ്വാസികളില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും ഉണ്ടാക്കിയിരിക്കുകയാണ്. പാലത്തിന്റെ ഇരുകരകളിലും സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ മൂന്നര മീറ്ററോളം റോഡിലേക്ക് ഇറക്കി ഓട നിര്‍മ്മിക്കുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
ഇവിടെ ആവശ്യത്തിന് സ്ഥലം ഉണ്ടെന്നിരിക്കെ ക്ഷേത്ര ആരാധന തടസപ്പെടുത്തുന്ന തരത്തിലുള്ള പൊതുമരാമത്ത് അധികൃതരുടെ നടപടി പ്രതിഷേധത്തിന് ഇടയാക്കി. ക്ഷേത്രത്തിലേക്കുള്ള വഴിയും കാണിക്കവഞ്ചിയും വേണ്ട വിധം പണിതു നല്കിയില്ലങ്കില് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: