മറയൂര്‍: മറയൂര്‍ ഗ്രാമത്തിന് സമീപം വനവാസിമേഖലയായ കമ്മാളംകുടിക്ക് സമീപം വന്‍ തീപ്പിടിത്തം. ഏക്കറുകണക്കിന് വനം കത്തിനശിച്ചതായാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയാണ് കുടിയ്ക്ക് സമീപം വനമേഖലയില്‍ തീപ്പിടിത്തം ഉണ്ടാകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ 4 മണിക്കൂറോളം പ്രയത്നിച്ചാണ് തീ അണച്ചത്.
മറയൂര്‍ ഡിഎഫ്ഒ അഫ്സല് അഹമ്മദ്, മറയൂര്‍ റേഞ്ചര്‍ ജോബ് ജെ, ഡെപ്യൂട്ടി റേഞ്ചര്‍ പി എ ജലീല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണയ്ക്കാന്‍ നേതൃത്വം നല്‍കിയത്. മരച്ചില്ല ഉപയോഗിച്ചാണ് തീ അണച്ചത്.മഴനിഴല്‍ പ്രദേശമായ മേഖലയില്‍ കടുത്ത ചൂടാണ് ഒരുമാസമായി അനുഭവപ്പെടുന്നത്. ഉണങ്ങിയ പോയ പുല്‍തൈലം ചെടികള്‍ തളിര്‍ത്ത് വരാനായി വനവാസികള്‍ തീയിട്ടതാകാം എന്നാണ് വനംവകുപ്പ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: