ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ്ങിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരം മൊഴി രേഖപ്പെടുത്തുന്നതിന് ഏപ്രില്‍ 13ന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കേസില്‍ ഭാര്യ പ്രതിഭാ സിങ്ങിനെ ഉള്‍പ്പെടെ പ്രതികളാക്കി സിബിഐ അടുത്തിടെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
വെളിപ്പെടുത്തിയതിലും പത്ത് കോടി രൂപയുടെ അധിക സ്വത്തുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കുറ്റപത്രം ഏപ്രില്‍ 24ന് കോടതി പരിഗണിക്കും.
വീരഭദ്രസിങ്ങിനെയും മകന് വിക്രമാദിത്യ സിങ്ങിനെയും ഭാര്യയെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.
എല്‍ഐസി ഏജന്റ് ആനന്ദ് ചൗഹാന്, ഇയാളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചുന്നി ലാല്‍, ജോഗീന്ദര്‍ സിംഗ് തുടങ്ങിയവരും പ്രതികളാണ്. കേസ് റദ്ദാക്കണമെന്ന വീരഭദ്രസിങ്ങിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: