വടകര: അഴിമതി മുക്ത ഭാരതം എന്ന ബിജെപി മുദ്രാവാഖ്യവും, കോണ്‍ഗ്രസ്സ് മുക്തഭാരതവും ഒന്നുതന്നെയാണെന്ന് ബി ജെപി ദേശീയവക്താവ് ജി.വി.എല്‍. നരസിംഹറാവു വടകരയില്‍ പറഞ്ഞു. ബിജെപി വടകര പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി കോണ്‍ഗ്രസ്സിന്റെ കൂടപ്പിറപ്പായിരുന്നു. അതുകൊണ്ടാണ് രാജ്യത്തിന്റെ ഭൂരിഭാഗം മേഖലയില്‍നിന്നും അഴിമതിയെയും കോണ്‍ഗ്രസിനെയും തൂത്തെറിഞ്ഞു ജനങ്ങള്‍ ബി ജെപിക്ക് ഒപ്പം ചേര്‍ന്നത്. സത്യസന്ധരായി ജീവിക്കുന്നവരുടെ സംന്തോഷമാണ് ബിജെപി ഗവണ്മെന്റിന്റെ ഗുണകരമായ മാറ്റം. അഴിമതിക്കാരും, കള്ളപ്പണക്കാരും, രാജ്യദ്രോഹികളുമാണ് നരേന്ദ്രമോദി ഭരണത്തില്‍ സന്തോഷമില്ലാത്തവര്‍. ഡിജിറ്റല്‍ പണമിടപാടിലൂടെ കള്ളപ്പണം തടയാന്‍ ആവിഷ്കരിച്ച ബീംആപ്പ് പദ്ധതിയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചുവരുന്നത്. സ്ത്രീ സുരക്ഷയിലും, ആരോഗ്യ മേഖലയിലും ഉണ്ടായ കാതലായ മാറ്റം സാധാരണക്കാരന് അനുഭവപ്പെട്ടു തുടങ്ങിയതിന്റെ തെളിവാണ് സമീപകാലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമസഭകളിലേക്കും നടന്ന തെരെഞ്ഞെടുപ്പുക്കളിലെ മിന്നുന്ന വിജയം വ്യക്തമാക്കുന്നത്. നവോത്ഥാന നായകര്‍ പ്രദാനം ചെയ്ത നല്ലനാളുകള്‍ മലയാളികള്‍ക്ക് നഷ്ടപ്പെടുത്തിയവരാണ് കേരളത്തിലെ ഇരുമുന്നണികളും. സാധരണക്കാരന്റെ ജീവിതം ബിജെപി ഭരണത്തില്‍ ഭദ്രമാണ് എന്ന സത്യം അവരെ ബോധ്യപ്പെടുത്തിയാല്‍ മാത്രം കേരളത്തിലെ ബിജെപി യുടെ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പ്രവത്തകരെ ഓര്‍മ്മപ്പെടുത്തി. ദേശീയ പിന്നോക്കജാതി കമ്മീഷനും, ജിഎസ്ടി ബില്ലും പ്രാവര്‍ത്തികമാകുന്നതോടെ സാധാരണക്കാരന്റെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റം വന്നുചേരും.
കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ പി.രഘുനാഥ് അധ്യക്ഷ വഹിച്ചുയ. കെ.പി. ശ്രീശന്, വി. കെ. സജീവന്, ടി.പി. ജയചന്ദ്രന്, രാമദാസ് മണലേരി, എം.പി .രാജന്, അഡ്വ.ശ്രീപദ്മനാഭന് തുടങ്ങിയവര്‍ സംസാരിച്ചു. പി. സത്യപ്രകാശ് സ്വാഗതവും, അഡ്വ. എം. രാജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: