കൊച്ചി: ഏപ്രില്‍ മുപ്പതിനകം റിയല്‍ എസ്റ്റേറ്റ് ചട്ടങ്ങള്‍ നിര്‍മിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഭൂരിഭാഗം സംസ്ഥാനങ്ങളും നടപ്പാക്കിയില്ല.
പുതിയതായി വീട് വാങ്ങുന്ന ഉപഭോക്താക്കളെ സംരക്ഷിക്കാനും, തര്‍ക്കങ്ങള്‍ പരിഹരിക്കാനുമാണ് ചട്ടത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. വീട് നിര്‍മാണത്തിനുള്ള കാലതാമസം, തുക അധികരിക്കല്‍ എന്നിവ പരിഹരിക്കാനും, പാര്‍പ്പിട, വാണിജ്യ പദ്ധതികള്‍ വ്യവസ്ഥപ്പെടുത്താനുമായുള്ള നിയമം കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റ് പാസ്സാക്കിയത്. ഇത് പ്രകാരം റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ആര്.ഇ.ആര്.എ.) രൂപീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മെയ് ഒന്നിന് നിലവില്‍ വന്ന റെഗുലേറ്ററി അതോറിറ്റി നിയമ പ്രകാരം അതത് സംസ്ഥാനം നിര്‍ദ്ദേശിക്കുന്ന സമിതിയുടെ സേവനത്തില്‍ പണമിടപാട് ഉള്‍പ്പടെയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാം. നിലവില്‍ മധ്യപ്രദേശ് മാത്രമാണ് അതോറിറ്റി രൂപീകരിച്ചിട്ടുള്ളത്. പല സംസ്ഥാനങ്ങളില്‍ നിന്നും യാതെരുവിധ പ്രതികരണവും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ചട്ടപ്രകാരം 500 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വരുന്ന നിര്‍മാണങ്ങള്‍ നടത്തുന്ന കമ്പനി റെഗുലേറ്റര്‍ക്ക് മുമ്പാകെ പ്രൊജക്ട് സമര്‍പ്പിക്കണം. പരസ്യം പോലും ഇതിന് ശേഷമേ നല്കാന് പാടുള്ളൂ.
അതോറിറ്റി രൂപീകരിക്കുന്നത് വരെ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനായി ഹൗസിങ് വകുപ്പില്‍ നിന്നും ഒരു ഉദ്യോഗസ്ഥനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തിരുന്നു. ഇത് പ്രകാരം ചില സംസ്ഥാനങ്ങള്‍ ഇടക്കാല റെഗുലേറ്ററിനെ നിയമിച്ചിരുന്നു.
പുതിയ പ്രൊജക്റ്റുകള്‍ക്ക് പുറമേ നിര്‍മാണം പൂര്‍ത്തീകരിച്ചവയും അതോറിറ്റിയുടെ നിയമ പരിധിയില്‍ വരും. എന്നാല്‍ തുക നല്കുന്നതില് കാലതാമസം വരുത്തിയ ഉപഭോക്താകള്‍ക്ക് പരിഗണന ലഭിക്കില്ല. നിലവില്‍ പല സംസ്ഥാനങ്ങളും നിയമത്തെപ്പറ്റി വ്യക്തമായ വിജ്ഞാപനം ഇനിയും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: