നെയ്യാറ്റിന്‍കര: കുടിവെള്ള പൈപ്പുകള്‍ പൊട്ടിയൊലിക്കുന്നതില് പ്രതിഷേധിച്ച്് ബിജെപി കൗണ്‍സിലര്‍മാര്‍ വാട്ടര്‍അതോറിറ്റി എഞ്ചിനിയറെ ഉപരോധിച്ചു.നെയ്യാറ്റിന്‍കര നഗരസഭയിലെ കോണ്‍വെന്റ് റോഡിലൂടെയാണ് കുടിവെള്ളം പൈപ്പുകള്‍ പൊട്ടിയൊലിക്കുന്നത്.ദിവസങ്ങളായി പൊട്ടിയൊലിക്കുന്ന പൈപ്പുകള്‍ പുന:സ്ഥാപിക്കുവാനോ മറ്റ് നടപടികള്‍ സ്വീകരിക്കുവനോ വാട്ടര്‍ അതോറിറ്റി അധികൃതര്‍ തയ്യാറാകുന്നുമില്ല. കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളാണ് പൊട്ടിയൊലിക്കുന്നതെന്നും അത് ഞങ്ങള്‍ക്ക് ബാധകമല്ലെന്നുമാണ് വാട്ടര്‍ അതോറിറ്റിയുടെ വാദം.കാലപഴക്കംചെന്നതും ഗുണമേന്മ ഇല്ലാത്തതുമായ പൈപ്പുകളാണ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വര്‍ഷംതോറും ഇവയുടെ പരിപാലനത്തിനായി ലക്ഷക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വിനിയോഗിക്കുന്നത്.പൊട്ടിയ പൈപ്പുകളുടെ തകരാറുകള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവിശ്യപ്പെട്ടുകൊണ്ടാണ് ബിജെപി കൗണ്‍സിലര്‍മാരയ വി.ഹരികുമാറും എന്‍.ഉഷകുമാരിയുടെയും നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര വാട്ടര്‍ അതോറിറ്റിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സത്യവില്സനെ ഉപരോധിച്ചത്.തകരാറിലായ പൈപ്പുകള്‍ പുന:സ്ഥാപിക്കുംവരെ ഉപരോധം തുടരുമെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.മണിക്കൂറുകള്‍ക്ക് ശേഷം ഉന്നത അധികാരികള്‍ ഇടപെട്ട് തകരാറിലായ പൈപ്പുകള്‍ പുന:സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കുകയും ഉപരോധം അവസാനിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: